Categories: GulfTop Stories

കോവിഡ് പ്രതിസന്ധി; നാട്ടിൽ കുടുങ്ങിയ മക്കളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങി യുഎഇയിലെ ഇരുനൂറിലേറെ അമ്മമാർ

അബുദാബി: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ മക്കളെ യുഎഇയിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് യുഎഇയിലെ ഇരുനൂറിലേറെ അമ്മമാരുടെ കൂട്ടായ്മ കേന്ദ്ര, സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. അമ്മമനസിന്റെ നോവറിഞ്ഞ് സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ നിയമത്തിന്റെ വഴി തേടാനാണ് ഇവരുടെ നീക്കം. 4 മാസമായി മക്കളെ പിരിഞ്ഞിരിക്കുന്ന അമ്മമാരുടെയും അമ്മയെ പിരിഞ്ഞിരിക്കുന്ന മക്കളുടെയും വേദനകൾ കാണാതെ പോകരുതെന്നാണ് ഇവരുടെ അഭ്യർഥന.

ചികിത്സ, അവധി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോയവർ കോവിഡ് ലോക്ഡൗണിൽ നാട്ടിൽ കുടുങ്ങുകയായിരുന്നു. ഇവരിൽ ഒരു വയസ്സുള്ളവർ മുതൽ കോളജ് വിദ്യാർഥികൾ വരെയുണ്ട്. അമ്മമാരുടെ വിഷമം പൊതുസമൂഹത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ഈ മാസം 3ന് വാട്സാപ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. ‘ടേക് മീ ടു മോം’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ സമ്മർദം ചെലുത്തി മക്കളെ തിരികെയെത്തിക്കുകയാണ് ലക്ഷ്യം.

മക്കളെ കാണാതെ അമ്മമാർ മാനസിക പ്രയാസത്തിലാണ്. അമ്മമാരുടെ അസാന്നിധ്യം കുരുന്നുകളിൽ ഉണ്ടാകാനിടയുള്ള ശാരീരിക, മാനസിക പ്രയാസവും വലുതാണ്.

പതിവ് വിമാന സർവീസ് എന്നു തുടങ്ങുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അതുവരെ കാത്തിരിക്കാൻ ഇനിയാവില്ലെന്നും യുഎഇയിൽ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിച്ചതുപോലെ പ്രത്യേക സംവിധാനം ഒരുക്കി മക്കളെ തിരിച്ചെത്തിക്കണം എന്നാണ് ഇവരുടെ ആവശ്യം.

തിരുവനന്തപുരം സ്വദേശിയും ഐടി കമ്പനി ഉദ്യോഗസ്ഥയുമായ അശ്വതി നായർ ഒന്നര വയസ്സുള്ള മകൾ വൈഗ സച്ചിനെ കണ്ടിട്ട് 4 മാസം പിന്നിട്ടു. മകളെ തിരിച്ചെത്തിക്കാനായി മുട്ടാത്ത വാതിലുകളില്ലെന്നും പറഞ്ഞു.

യുഎഇയിലേക്കു തിരിച്ചുവരാൻ മകൾക്ക് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെങ്കിലും ഒന്നര വയസുകാരി എങ്ങനെ തനിച്ചു വരുമെന്ന് ഇവർ ചോദിക്കുന്നത്. നാട്ടിൽ പോകാനിടമില്ലാതെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികളുടെ കാര്യമോർത്ത് മാനസിക പ്രയാസത്തിലാണ് മറ്റു ചിലർ.

ഇതുപോലെ ഓരോരുത്തർക്കും പറയാനുണ്ട് കണ്ണീരിന്റെ വ്യത്യസ്തമായ കഥകളെന്ന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരായ ഡോ. നിത സലാമും പ്രിയ ഫിറോസും പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരിന് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയിൽ കേസ് നൽകാനാണ് തീരുമാനം.

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

23 mins ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

7 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago