Categories: Gulf

മതവിവേചനത്തിന് കനത്ത ശിക്ഷയുമായി യുഎഇ; അഞ്ച് വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും

അബുദാബി: മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ. നേരിട്ടോ സോഷ്യൽമീഡിയ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് വക്താവിനെ ഉദ്ദരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

‘ആളുകളെ ജാതി, മതം, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അൽ മസ്രൂയി പറഞ്ഞു. കുറ്റക്കാരെ അഞ്ച് വർഷത്തേക്ക് ജയിലിലടയ്ക്കുകയും ഒരു ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അവർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

‘എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവർക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യുഎഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്കാരം എന്നിവ പരിഗണിക്കാതെ തന്നെ യുഎഇയിൽ അവരെ തുല്യമായി കാണുന്നു’. എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അമീന അൽ മസ്രൂയി പറഞ്ഞു.

ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രാമണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റങ്ങൾക്കാണ് ശിക്ഷ കർക്കശമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.

വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015 ലെ ഫെഡറൽ ലോ നമ്പർ (2) അനുസരിച്ച്, ആർട്ടിക്കിൾ (4) പ്രകാരമാണ് മതപരമായ വിവേചന കുറ്റം കണ്ടെത്തിയാൽ 250,000 ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം തടവും വിധിക്കുന്നത്.

പള്ളി, ക്ഷേത്രം, സിനഗോഗ്, പള്ളി, ഗുരുദ്വാര എന്നിങ്ങനെയുള്ള ഏതെങ്കിലും ആരാധനാലയം നശിപ്പിക്കുന്ന ഏതൊരാൾക്കെതിരെയും നിയമപ്രകാരം കർക്കശ നടപടിയുണ്ടാകുമെന്ന് അൽ മസ്രൂയി പറഞ്ഞു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

30 mins ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

8 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

13 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago