കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന

കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത പുതിയ പഠനങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 റിസര്‍ച്ച് ടെക്നിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കിയിരിക്കുന്നത്. വായുവിലൂടെ കൊവിഡ് പകരാം എന്നുളളതിന് തെളിവുകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇതുവരെ കോവിഡ് ബാധിച്ചയാളുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉളള സ്രവങ്ങളില്‍ കൂടി മാത്രമേ കോവിഡ് വൈറസ് പകരുകയുളളൂ എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞുകൊണ്ടിരുന്നത്. അതിനു മാത്രമാണ് തെളിവുകളുണ്ടായിരുന്നതും. എന്നാല്‍ ചില പഠനങ്ങളുടെ ഭാഗമായി കൊവിഡ് വായുവിലൂടെ പകരാമെന്നുളള സാധ്യത ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ വായുവിലൂടെയും കോവിഡ്് പകരാനുളള സാധ്യതയുണ്ട് എന്ന സ്ഥിരീകരണം ആശങ്ക ഉയര്‍ത്തുന്നതാണ്.

കഴിഞ്ഞ ദിവസം ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ കൊവിഡ് വായുവിലൂടെ പകരും എന്നുളള കണ്ടെത്തല്‍ പുറത്ത് വിട്ടിരുന്നു. 30 രാജ്യങ്ങളില്‍ നിന്നുളള 239 ഗവേഷകര്‍ ആണ് കോവിഡ് പകരുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. അടച്ച് പൂട്ടിയ ഇടങ്ങളില്‍ വൈറസ് വ്യാപനം വേഗത്തില്‍ സംഭവിക്കുന്നതിനുളള കാരണം വായുവിലെ ദ്രവകണങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഉളളത് കൊണ്ടാണ്.

അതിനാല്‍ തന്നെ മാസ്‌ക് ധരിക്കുന്നത് കൊണ്ടോ കൈകള്‍ അണുനശീകരണം വരുത്തുന്നത് കൊണ്ടോ വൈറസ് വ്യാപനം തടയാന്‍ സാധിക്കില്ല എന്നും ഈ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഈ സാധ്യത കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ മുന്നറിയിപ്പുകളില്‍ ആവശ്യമാറ്റ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് ഇവര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് എഴുതിയിരുന്നു.

ബാഹ്യമായ ഘടകങ്ങളില്‍ ഇതുവരെ വായു ഉണ്ടായിരുന്നതല്ല എന്നതിനാല്‍ തന്നെ സമ്പര്‍ക്കത്തിനുമാത്രമാണ് നിയന്ത്രണങ്ങളും വന്നിരുന്നത്. എന്നാല്‍ സ്രവങ്ങളിലൂടെ മാത്രമല്ല വായുവില്‍ തങ്ങി നില്‍ക്കുന്ന ദ്രവകണങ്ങള്‍ വഴിയും കോവിഡ് പകരും എന്നാണ് ഇവര്‍ വാദിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ലോക്ഡൗണുകള്‍ ലോകമെമ്പാടും നടത്തേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

13 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

14 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

15 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

15 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

15 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

15 hours ago