അയർലണ്ട്: ഇന്ന് ക്യാബിനറ്റിൽ ഒപ്പുവെക്കുന്ന പുതിയ നിയമനിർമ്മാണത്തിന് കീഴിൽ, രോഗികളായ കുട്ടികളെ നോക്കാൻ രക്ഷിതാക്കൾക്ക് അഞ്ച് ദിവസത്തെ ശമ്പളമില്ലാത്ത അവധി ലഭിക്കും. കൂടുതൽ കുടുംബ സൗഹൃദമായ ജോലിസ്ഥലങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തൊഴിൽ-ജീവിത ബാലൻസ് ബില്ലിന്റെ കരട് ശിശുവകുപ്പ് മന്ത്രി Roderic O’Gorman കൊണ്ടുവരുന്നു. ഈ പുതിയ ബിൽ യൂറോപ്യൻ യൂണിയന്റെ തൊഴിൽ-ജീവിത ബാലൻസ് നിർദ്ദേശം ഐറിഷ് നിയമത്തിലേക്ക് കൊണ്ടുവരും.
രോഗപരിചരണം ആവശ്യങ്ങളുള്ളവരെ സഹായിക്കാൻ എല്ലാ കുടുംബാംഗങ്ങൾക്കും അഞ്ച് ദിവസത്തെ ശമ്പളമില്ലാത്ത അവധി ലഭ്യമാക്കും. പരിചരിക്കുന്നവർക്കും രക്ഷിതാക്കൾക്കും ഫ്ലെക്സിബിൾ ആയതോ കംപ്രസ് ചെയ്തതോ ആയ ജോലി സമയം അഭ്യർത്ഥിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
ശമ്പളത്തോടെയുള്ള മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം നിലവിലെ ആറ് മാസത്തിൽ നിന്ന് രണ്ട് വർഷമായി കാലയളവ് വർദ്ധിപ്പിക്കും. ഗാർഹിക പീഡനത്തിന് ഇരയായവർക്ക് ശമ്പളത്തോടുകൂടിയ അവധിയും ബില്ലിൽ അവതരിപ്പിക്കും.
പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്‌ലെറ്റുകൾ…
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…
ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…