ഡബ്ലിൻ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച ഡോക്ടർ ഐറിഷ് മെഡിക്കൽ കൗൺസിലിൽ നിന്ന് രാജിവെച്ചു. ആരോഗ്യവകുപ്പു മന്ത്രി സൈമൺ ഹാരിസാണ് 2018-ൽ ഡബ്ലിൻ റഷിലെ ജിപിയായ ഡോ. മാർക്കസ് ഡി ബ്രൂണിനെ ഐറിഷ് മെഡിക്കൽ കൗൺസിലിൽ നിയമിച്ചത്. രാജ്യത്തെ വൈറസ് ബാധിതരെ ഭാരമായിട്ടാണ് കണക്കാക്കുന്നതെന്നും, നഴ്സിംഗ് ഹോമുകളിലെ ജീവനക്കാർക്ക് ആവശ്യമായ പരിഗണന നൽകുന്നില്ലെന്നും ഡോക്ടർ ബ്ലോഗിൽ എഴുതിയിരുന്നു.
അയർലൻഡിലെ ഏറ്റവും ദുർബലരായ രോഗികൾ നഴ്സിംഗ് ഹോമുകളിൽ താമസിക്കുന്നവരാണെന്നും ഈ വസ്തുത വൈറസിനെതിരെ പോരാടുന്നവർക്ക് വ്യക്തമാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നഴ്സിംഗ് ഹോമുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രായമായവരാണെന്നും ഇവരിൽ പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം എഴുതി. നഴ്സിംഗ് ഹോം ജീവനക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
28/2/2020-ന് വൈറസ് റിപ്പോർട്ട് ചെയ്തുവെന്നും എന്നാൽ നഴ്സിംഗ് ഹോമുകളിൽ കഴിയുന്നവർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ആവശ്യങ്ങളെ കുറിച്ച് മന്ത്രിതല ചർച്ച നടത്തിയത് 30/3/2020-ന് മാത്രമാണെന്നും ദുർബലരായ ആളുകളെ അവസാമായിട്ടാണ് പരിഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് -19 ബാധ കണ്ടെത്തിയ നഴ്സിംഗ് ഹോമുകളിലെ ചില താമസക്കാരെ ഏപ്രിൽ 9 വരെ പരിശോധന നടത്തിയില്ലെന്നും ഡോക്ടർ ബ്രൺ എഴുതി.
25 അംഗങ്ങളാണ് ഐറിഷ് മെഡിക്കൽ കൗൺസിലിൽ ഉള്ളത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ഡോക്ടർമാർ ഉയർന്ന പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഉള്ളവരാണ്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി അവർ അക്ഷീണം പ്രവർത്തിക്കുന്നുവെന്നും ചില വ്യക്തിപരമായ കാരണങ്ങളാൽ ഡോ. മാർക്കസ് ഡി ബ്രൺ രാജിവച്ചതായും മെഡിക്കൽ കൗൺസിൽ ഇന്നലെ സ്ഥിരീകരിച്ചു.
ഐറിഷ് മെഡിക്കൽ കൗൺസിലിലെ ഒരു അംഗം രാജിവയ്ക്കാൻ ആഗ്രഹിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ രാജി സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിന്റെ (എച്ച്പിഎസ്‍സി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നഴ്സിംഗ് ഹോമുകളിൽ 169 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.
നഴ്സിംഗ് ഹോമുകളിലെ പരിശോധനകളിൽ വർധനവ് വരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നാൽ നഴ്സിംഗ് ഹോമുകളിലെ സ്ഥിതിഗതികൾ വളരെ മന്ദഗതിയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും അവശ്യ സേവനങ്ങൾ എല്ലാം തന്നെ നൽകുന്നുണ്ടെന്നും ആരോഗ്യ വകുപ്പുമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മെഡിക്കൽ കൗൺസിൽ അംഗങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…