Ireland

അയർലണ്ടിന് വേണം ഒരു ലക്ഷം തൊഴിലാളികളെ…; തൊഴില്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍: അയർലണ്ടിൽ ആവശ്യത്തിന് വിദഗ്ദ തൊഴിലാളികളെ അയര്‍ലണ്ടിന് ലഭിക്കുന്നില്ലെന്ന് പഠനം.രൂക്ഷമായ മത്സരമാണ് തൊഴിലുടമകള്‍ ഇപ്പോഴും വിദഗ്ദ തൊഴിലാളികള്‍ക്കായി നടത്തുന്നത്. ആരോഗ്യ – ധനകാര്യ മേഖലകളില്‍ മാത്രമല്ല, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പോലും ആവശ്യത്തിന് തൊഴിലാളികള്‍ ലഭ്യമല്ല. എന്നാല്‍ വിദേശത്ത് നിന്ന് വരാനായി ആഗ്രഹിക്കുന്നവരെ പോലും ഇവിടേയ്ക്ക് വരാനുള്ള തീരുമാനം മാറ്റാന്‍ കാരണമാവുന്നത് ജീവിതച്ചെലവിന്റെ അമിതമായ വര്‍ദ്ധനവാണ്.

പ്രധാനമായും, ഭവനമേഖലയില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്‌ക്രിയത്വം. ഇതിനാൽ ഓരോ തൊഴിലാളിയുടെയും വരുമാനത്തിന്റെ 40 ശതമാനം വരെ വാടകയ്ക്കോ മോര്‍ട്ട് ഗേജിനോ മാത്രമായി നീക്കി വയ്ക്കേണ്ട അവസ്ഥയുണ്ടാക്കി.

ടീച്ചിങ്, പോലുള്ള പ്രധാന മേഖലകളില്‍ പോലും തൊഴിലാളികളെ ലഭിക്കാത്തതിന് ശമ്പളക്കുറവും ഒരു കാരണമായി പറയപ്പെടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ശിശു സംരക്ഷണം എന്നിവയില്‍ മാത്രമല്ല, സേനാവിഭാഗങ്ങളിലും, ഹോസ്പിറ്റാലിറ്റി മേഖലയിലും ഇപ്പോള്‍ വലിയതോതിലുള്ള തൊഴിലാളികളുടെ ദൗര്‍ലഭ്യമുണ്ട്. പ്രതിനിധികള്‍ക്ക് ക്ഷാമം കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ റീട്ടെയില്‍ ജോലികള്‍ ഒഴിവാക്കി.

15 നും 64 നും ഇടയില്‍ പ്രായമുള്ള,ആകെ ജനസംഖ്യയുടെ 74.2 ശതമാനം പേര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ടെന്ന ഏറ്റവും പുതിയ സി എസ് ഒ ഡാറ്റ വെളിപ്പെടുത്തുന്നു. മറ്റുകാരണങ്ങളാല്‍ മാറിനില്‍ക്കുന്ന 4.1 ശതമാനം ഒഴികെ ജോലി ചെയ്യാന്‍ കഴിവുള്ള എല്ലാവരും തന്നെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതോടെ തൊഴിലില്ലായ്മാ പ്രതിഭാസം അയര്‍ലണ്ടില്‍ നിന്നും മാറുകയാണ്. പുതിയ തൊഴിലാളികളെ വിദേശങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുക എന്ന ആവശ്യകതയിലേയ്ക്ക് അയര്‍ലണ്ട് കടന്നിരിക്കുകയാണ്.

ലോക്ക്ഡൗൺ കാരണം ഷെഫുമാരും  അടുക്കള ജീവനക്കാരും വെയിറ്റർമാരും കൂട്ടത്തോടെ ഉപേക്ഷിച്ച ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലാളികളുടെ കുറവ് ഇപ്പോഴും നികത്താനായിട്ടില്ല. 4,000 ഷെഫുമാർ  ഉൾപ്പെടെ 30,000 തൊഴിലാളികളുടെ കുറവുണ്ടെന്ന് അയർലണ്ടിലെ റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധി  അഡ്രിയാൻ കമ്മിൻസ്  പറഞ്ഞു.

ആശുപത്രികളിൽ ഏകദേശം 2,000 നഴ്‌സുമാർ കുറവാണെന്ന്  ഐ എൻ എം ഓ വ്യക്തമാക്കുമ്പോഴും സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെയും കെയർ വർക്കാർമാരുടെയും സംഖ്യ ഇതിൽ ഉൾപ്പെടുന്നില്ല. 2,000 ആശുപത്രി കൺസൾട്ടന്റുമാരും 1,600 ജിപിമാരും ഉൾപ്പെടെ 3,600 മെഡിക്കുകൾ കൂടി ആവശ്യമാണെന്ന് ഐറിഷ് മെഡിക്കൽ ഓർഗനൈസേഷനും പഠനത്തിൽ വ്യക്തമാക്കുന്നു.

പൊതുസ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പോരാടുന്നതിനാൽ ഈ കുതിച്ചുചാട്ടം എല്ലാ മേഖലകളിലും ജീവനക്കാരുടെ ക്ഷാമത്തിലേക്ക് നയിക്കുന്നു. വിദേശത്തുനിന്നെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ കണ്ടെത്താനായി താരതമ്യേനെ എളുപ്പമുള്ള അവസ്ഥയാണിപ്പോള്‍.

പ്രധാന തൊഴില്‍ മേഖലകളില്‍ മാത്രം ഈ വര്‍ഷം 100,000 ഒഴിവുകള്‍ ഉണ്ടാവുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു.

കൂടുതല്‍ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കികൊണ്ടും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയും വിസാ പ്രോസസിംഗില്‍ വേഗത ഏര്‍പ്പെടുത്തിയും തൊഴില്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് ഐറിഷ് സര്‍ക്കാര്‍.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

19 mins ago

കോൺസുലർ പരാതികൾ അറിയിക്കാം; ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ ‘ഓപ്പൺ ഹൗസ്’ ജൂൺ 17ന്

കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…

3 hours ago

കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ: വംശീയത മാത്രമാണോ കാരണം.? ഇന്ത്യക്കാർക്കും ആത്മപരിശോധന ആവശ്യമാണ്

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…

5 hours ago

കടുത്ത ഉപരോധം; ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി 5 രാജ്യങ്ങൾ

  ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…

5 hours ago

ബെൽഫാസ്റ്റ് കത്തിക്കുത്ത്: ഇരയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; വടക്കൻ അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തം

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…

5 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറി ബിപിൻ ചാന്ദ് പീസ് കമ്മിഷണറായി നിയമിതനായി

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…

16 hours ago