ക്രിസ്മസ് സീസണിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് Taoiseach Micheál Martin രാജ്യത്തെ അഭിസംബോധന ചെയ്തു. ഇപ്പോൾ കോവിഡിന്റെ നാലാമത്തെ തരംഗമാണെന്നും താൻ അംഗീകരിച്ച കാര്യങ്ങളിലൂടെ കടന്നുപോകാൻ “ഒരു രാഷ്ട്രമെന്ന നിലയിൽ വീണ്ടും ഒന്നിക്കാൻ” അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.
മ്യൂട്ടന്റ് വേരിയന്റായ ഒമിക്‌റോണിനെ പിടിച്ചുനിർത്താനുള്ള ഗവൺമെന്റിന്റെ തീവ്രമായ പോരാട്ടത്തിന്റെ ഭാഗമായി രാത്രികാല സമ്പദ്‌വ്യവസ്ഥയാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. ഹോസ്പിറ്റാലിറ്റി നിയമങ്ങൾ ഒക്ടോബർ 22-ന് മുമ്പ് നിലവിലുണ്ടായിരുന്നത് പോലെ കൂടുതൽ പരിമിതപ്പെടുത്തലുകളിലേയ്ക്ക് മടങ്ങുകയാണ്. ക്ലോസിങ് സമയം അർദ്ധരാത്രി ആയിരിക്കും. എന്നാൽ ഓർഡർ ചെയ്യാൻ ബാറിലേക്ക് പോകുന്നത് നിയന്ത്രിക്കുണ്ട്. ഒരു മേശയിൽ പരമാവധി ആറ് പേർക്ക് ഇരിക്കാം. ഒന്നിലധികം ടേബിൾ ബുക്കിംഗുകൾ വീണ്ടും നിരോധിച്ചിരിക്കുന്നു.
അടുത്ത ചൊവ്വാഴ്ച മുതൽ നിശാക്ലബ്ബുകളും ലേറ്റ് ബാറുകളും സർക്കാർ വീണ്ടും അടച്ചുപൂട്ടാനാണ് തീരുമാനം. സ്‌പോർട്‌സും പാന്റോകളും മറ്റ് വിനോദങ്ങളും ഉൾപ്പെടെയുള്ള ഇൻഡോർ ഗിഗുകൾക്കും ഇവന്റുകൾക്കും അടുത്ത ആഴ്‌ച മുതൽ 50% ഹാജർ മാത്രമേ ഉണ്ടാകൂ. കൊവിഡ് പാസുകളുടെ ഉപയോഗം വിപുലീകരിക്കുകയാണ്.ജിമ്മുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ തുടങ്ങിയ സ്ഥലങ്ങളുടെ വാതിൽക്കൽ ഇത് പ്രകടമാകും. ഒരു വീട്ടിൽ മറ്റ് മൂന്ന് വീടുകളിൽ നിന്നുള്ള സന്ദർശകർ മാത്രമേ ഉണ്ടാകൂ എന്നതാണ് NPHET-ന്റെ ഉപദേശം. അതിനാൽ വീടുകളിലെ ക്രിസ്മസ് ഒത്തുചേരലുകൾ പലർക്കും കുറയ്ക്കേണ്ടി വരും.
എന്നാൽ “നിയന്ത്രണങ്ങൾ പുനരാരംഭിക്കുന്നത് അവർക്ക് രാജ്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്നു” പ്രതിപക്ഷ നേതാവ് Mary Lou McDonald പറഞ്ഞു.
നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ
ഹോസ്പിറ്റാലിറ്റി
നൈറ്റ്ക്ലബ്ബുകളും ലേറ്റ് ബാറുകളും തുറന്ന് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പൂട്ടേണ്ടി വരും.
പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കായി ടേബിൾ സേവനം മാത്രം തിരികെ ലഭിക്കും.
ഒരു ടേബിളിൽ ആറ് പേർക്ക് മാത്രമാണ് പ്രവേശനം.
ഒന്നിലധികം ബുക്കിംഗുകൾ അനുവദിക്കാത്തതിനാൽ പാർട്ടികൾ ഉണ്ടായിരിക്കുന്നതല്ല.
മേശകൾക്കിടയിൽ ഒരു മീറ്റർ വിടവ് ഉണ്ടായിരിക്കണം.
ഇവന്റുകൾ
ഇൻഡോർ ഇവന്റുകളിൽ പരമാവധി 50% പേരെ ഉൾപ്പെടുത്താം.
ഇവന്റുകളിൽ സീറ്റുകൾ ഫുള്ളായിരിക്കണം.
ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഒഴികെ മാസ്‌ക് ധരിക്കണം.
കോവിഡ് പാസുകൾ
ജിമ്മുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഇനി കോവിഡ് പാസുകൾ ആവശ്യമാണ്.
ഹോം സന്ദർശനങ്ങൾ
ഒരു സമയം പരമാവധി മൂന്ന് കുടുംബങ്ങൾക്ക് ഒരു വീട് സന്ദർശിക്കാൻ അനുവാദമുണ്ട്.
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…
കോർക്ക്: എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ സമൂഹമായ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, "Humanity Beyond…
അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികൾ മേയ് മാസത്തിൽ സർവകാല റെക്കോർഡിലെത്തി. ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വർധനവാണ് വിപണിയെ മുന്നോട്ട്…
ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും ആവേശവുമായ "One Arena" എന്ന ഫിഫ ലോകകപ്പ്…
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…