വാട്ടർഫോർഡ്: 2025-ലെ ടൈഗേഴ്സ് കപ്പിന്റെ ആവേശകരമായ ഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് വാട്ടർഫോർഡ് ടൈഗേഴ്സിനെ 1 റൺസിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ച് കിരീടം നേടി.ഫൈനലിൽ കിൽക്കെന്നി ആദ്യം ബാറ്റ് ചെയ്ത് 5 ഓവറിൽ 24/5 എന്ന സ്കോർ നേടിയപ്പോൾ മറുപടിയായി വാട്ടർഫോർഡ് ടൈഗേഴ്സ് 23/6 എന്ന സ്കോറിൽ അവസാനിച്ചപ്പോൾ, മത്സരം അവസാന നിമിഷം വരെ ആവേശം നിറഞ്ഞിരുന്നു.
അയർലൻഡിലെ മികച്ച 12 ടീമുകൾ മത്സരിച്ച ഈ ടൂർണമെന്റിലെ ഓരോ മത്സരവും മികച്ച നിലവാരം പുലർത്തി.
സെമിഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് എന്നിസ്കോർത്തി ക്രിക്കറ്റ് സ്റ്റാർസിനെ 19 റൺസിന് തോൽപ്പിച്ചപ്പോൾ, വാട്ടർഫോർഡ് ടൈഗേഴ്സ് 8 വിക്കറ്റുകൾക്കു കെസിസിയെ പരാജയപ്പെടുത്തി.
ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി കിൽക്കെന്നി വാരിയേഴ്സ് താരം എൽദോ നേടിയപ്പോൾ വാട്ടർഫോർഡ് ടൈഗേഴ്സിന്റെ ബിനോജ് മികച്ച ബൗളർ ആയി. ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കിൽക്കെന്നി ക്യാപ്റ്റൻ ജെറിൻ, ഫൈനലിന്റെ താരമായി.
വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ് നടത്തിപ്പു വഹിച്ച ടൈഗേഴ്സ് കപ്പ് 2025 ക്രിക്കറ്റിന്റെ ഉത്സവമായി മാറി. മികച്ച കളികൾ, ടീമുകളുടെ പങ്കാളിത്തം , പ്രേക്ഷകരുടെ പിന്തുണ, എന്നിവയിലൂടെ ടൂർണമെന്റ് മറക്കാനാകാത്ത അനുഭവമായി മാറി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…