ഇറ്റലി: ഉയർന്ന മാർക്കോടെ സർവകലാശാലാ ബിരുദംനേടി 96 വയസുകാരൻ ചരിത്രമെഴുതി. തെക്കൻ ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള ജൂസേപ്പേ പതേർനോയാണ് ജീവിത സായാഹ്നത്തിൽ ബിരുദം കരസ്ഥമാക്കി ശ്രദ്ധനേടിയത്. ഏറെ പുരാതനമായ പലേർമോ സർവകലാശാലയിൽനിന്ന് ഫിലോസഫി, ചരിത്രം എന്നീ വിഷയങ്ങളിലാണ് ജൂസേപ്പേ പതേർനോ ബിരുദം നേടിയത്.
തന്റെ ബിരുദ സർട്ടിഫിക്കറ്റും, ബിരുദധാരികൾക്ക് പരമ്പരാഗതമായി നൽകുന്ന പുരസ്കാരവും സ്വീരിക്കുന്നതിനായി പതേർനോ വേദിയിലെത്തിയപ്പോൾ സദസ് മുഴുവൻ എഴുന്നേറ്റുനിന്ന് ആദരിച്ചു. തന്നേക്കാൾ 70 വർഷത്തിലധികം ജൂനിയറായ അധ്യാപകരും സഹപാഠികളുമുൾപ്പെടെയുള്ളവർ പതേർനോയുടെ അസുലഭ നേട്ടത്തിൽ കരഘോഷം മുഴക്കി. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചെറുമക്കളും അഭിമാനത്തോടെ ചടങ്ങിനെത്തിയിരുന്നു.
കംപ്യൂട്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒഴിവാക്കി പഴയൊരു ടൈപ്പ്റൈറ്റർ ഉപയോഗിച്ചായിരുന്നു പതേർനോ പഠനോപാധികൾ തയാറാക്കിയിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. സർവകലാശാലാ ബിരുദം നേടുന്ന ഇറ്റലിയിലെ ഏറ്റവും പ്രായംചെന്ന വിദ്യാർഥിയെന്ന റെക്കോർഡിന് ഉടമയായിമാറിയ പതേർനോയ്ക്ക് കുട്ടിക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ ലഭിച്ചിരുന്നുള്ളൂ. 31 വയസുള്ളപ്പോഴാണ് അദ്ദേഹം ഹൈസ്കൂൾ ഗ്രാജുവേഷൻ നേടിയത്.
ദാരിദ്ര്യത്തിൽ വളർന്ന പതേർനോ നാവികസേനയിൽ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനായി സൈനികസേവനം അവസാനിപ്പിക്കുകയും റെയിൽവേയിൽ ജോലിനേടുകയും ചെയ്തു. ചെറുപ്പക്കാരായ വിദ്യാർഥികൾക്ക് ജൂസേപ്പേ പതേർനോ ഒരു ഉജ്വലമാതൃകയാണെന്ന് പലേർമോ സർവകലാശാലാ റെക്ടർ പ്രഫ. ഫബ്രീസിയോ മികാരി പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…