ഇറ്റലി: റോമിലെ ടൈബർ നദിയിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങാനുണ്ടായ കാരണം, നിരോധിച്ച കീടനാശിനികളാണെന്ന് സൂചന. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെങ്കിലും നദിയിൽ ആരെങ്കിലും ബോധപൂർവം വിഷപദാർഥങ്ങൾ നിക്ഷേപിച്ചതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് കരുതുന്നില്ലെന്ന് പൊലീസ് അധികൃതർ പറയുന്നു.
റോമിന്റെ വടക്കൻ പ്രദേശങ്ങളിൽ ധാന്യവിളകൾ കൃഷിചെയ്യുന്ന നിരവധി ഫാമുകളാണുള്ളത്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പരിസ്ഥിതി വകുപ്പിന്റെ പ്രാഥമിക നിഗമനം.
ടൈബർ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലുള്ളതിനേക്കാൾ വളരെ കുറവായ സമയത്ത് ഉണ്ടായ കനത്ത മഴയിൽ കീടനാശിനികൾ നദീജലത്തിൽ ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. തേനീച്ചകൾക്കും മറ്റും അപകടമുണ്ടാക്കുന്നുവെന്ന കാരണത്താൽ നിയോനിക്കോട്ടിനോയ്ഡ് കീടനാശിനികളിൽ മൂന്നു വിഭാഗങ്ങളിലുള്ളവ വിളകളിൽ പ്രയോഗിക്കുന്നത് 2018 ഏപ്രിലിൽ യൂറോപ്യൻ യൂണിയൻ നിരോധിച്ചിട്ടുള്ളതാണ്.
ടൈബർ നദീതീരത്തെത്തുന്ന സന്ദർശകരുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി, നദിയിൽ ചത്തുപൊങ്ങുന്ന മത്സ്യങ്ങളെ നിശ്ചിത ഇടവേളകളിൽ അധികൃതർ നീക്കം ചെയ്യുന്നുണ്ട്. മേയ് 30 മുതലാണ് ടൈബർ നദിയിൽ മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഡാളസ്: വിരമിച്ച ഡാളസ് പോലീസ് ഉദ്യോഗസ്ഥനായ പോൾ ഇൻമാൻ, വിദേശ ജയിലിൽ 12 വർഷത്തെ തടവുശിക്ഷ നേരിടുന്ന തന്റെ മകളെ…
ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവ്വകലാശാലയിലെ (University of Houston) വിദ്യാർത്ഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച നടന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. സർവ്വകലാശാലയുടെ…
സാങ്കേതിക തകരാറുമൂലം പാളത്തിൽ ട്രെയിൻ നിർത്തിയതിനെ തുടർന്ന് ഐറിഷ് റെയിൽ സർവീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. ഇന്ന് രാവിലെയുണ്ടായ…
ഈ മാസം മുതൽ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന…
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…