കോവിഡ് പോസിറ്റീവായിട്ടും ആശുപത്രി ചികിത്സയ്ക്ക് വിസമ്മതിച്ചാൽ ജയിലിൽ അടക്കുന്ന നിയമുവമായി ഇറ്റലി. വടക്കുകിഴക്കൻ ഇറ്റലിയിലെ വെനീറ്റോയിലാണ് പുതിയ നിയമം.
ജുലൈ അവസാനം വരെ കോവിഡ് പോസിറ്റീവായ ആർക്കെങ്കിലും ചികിത്സ നിഷേധിച്ചാൽ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും നിർദേശമുണ്ട്.
പുറത്തു നിന്നും തിരിച്ചെത്തുന്നവർ നിർബന്ധമായും രണ്ട് സ്രവ പരിശോധനകൾക്ക് വിധേയരാകണം. മുൻകരുതലുകൾ സ്വീകരിക്കാതെ അശ്രദ്ധമായി മറ്റുള്ളവരുമായി ഇടപെട്ട് രോഗം പടരുന്നതിന് കാരണക്കാരായാൽ 12 വർഷം വരെയാണ് തടവ്. രോഗം ഉണ്ടെന്നറിഞ്ഞിട്ടും മനപ്പൂർവം ഇതിന് ശ്രമിച്ചാൽ ജീവപര്യന്തം തടവും ശിക്ഷ ലഭിക്കും.
ജുലൈ ആറ് വരെയുള്ള കണക്കുകൾ പ്രകാരം വെനീറ്റോയിൽ മാത്രം 169 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എന്നാൽ പുതുതായി 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ പതിനഞ്ചുപേർ പുറത്തു നിന്ന് വന്നവരാണ്.
ഇറ്റലിയിലെ ആകെ രോഗബാധിതരുടെ എണ്ണം 241,819 ആയി. 34,869 പേരാണ് ഇതുവരെ മരണപ്പെട്ടത്.
കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം…
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…