കോവിഡ് പോസിറ്റീവായിട്ടും ആശുപത്രി ചികിത്സയ്ക്ക് വിസമ്മതിച്ചാൽ ജയിലിൽ അടക്കുന്ന നിയമുവമായി ഇറ്റലി. വടക്കുകിഴക്കൻ ഇറ്റലിയിലെ വെനീറ്റോയിലാണ് പുതിയ നിയമം.
ജുലൈ അവസാനം വരെ കോവിഡ് പോസിറ്റീവായ ആർക്കെങ്കിലും ചികിത്സ നിഷേധിച്ചാൽ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും നിർദേശമുണ്ട്.
പുറത്തു നിന്നും തിരിച്ചെത്തുന്നവർ നിർബന്ധമായും രണ്ട് സ്രവ പരിശോധനകൾക്ക് വിധേയരാകണം. മുൻകരുതലുകൾ സ്വീകരിക്കാതെ അശ്രദ്ധമായി മറ്റുള്ളവരുമായി ഇടപെട്ട് രോഗം പടരുന്നതിന് കാരണക്കാരായാൽ 12 വർഷം വരെയാണ് തടവ്. രോഗം ഉണ്ടെന്നറിഞ്ഞിട്ടും മനപ്പൂർവം ഇതിന് ശ്രമിച്ചാൽ ജീവപര്യന്തം തടവും ശിക്ഷ ലഭിക്കും.
ജുലൈ ആറ് വരെയുള്ള കണക്കുകൾ പ്രകാരം വെനീറ്റോയിൽ മാത്രം 169 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എന്നാൽ പുതുതായി 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ പതിനഞ്ചുപേർ പുറത്തു നിന്ന് വന്നവരാണ്.
ഇറ്റലിയിലെ ആകെ രോഗബാധിതരുടെ എണ്ണം 241,819 ആയി. 34,869 പേരാണ് ഇതുവരെ മരണപ്പെട്ടത്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…