വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്.
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് ആറ് മാസത്തേക്കാണ് റൊണാൾഡീഞ്ഞോയെ ശിക്ഷിച്ചത്. എന്നാൽ കൊറോണ ഭീതിയെ തുടർന്ന് ഒരു മാസത്തിന് ശേഷം താരത്തെ ജയിൽ മോചിതനാക്കി. ബാക്കിയുള്ള ശിക്ഷാകാലം വീട്ടുതടങ്കലിൽ കഴിയണം.
കഴിഞ്ഞ മാസമാണ് റോണോൾഡീഞ്ഞോയേയും സഹോദരനേയും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് പിടികൂടുന്നത്. 1.3 മില്യൺ യൂറോയും ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെയും സഹോദരൻ റോബർട്ട് ഡി അസീസിനെയും അറസ്റ്റ് ചെയ്തത്.
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…