വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്.
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് ആറ് മാസത്തേക്കാണ് റൊണാൾഡീഞ്ഞോയെ ശിക്ഷിച്ചത്. എന്നാൽ കൊറോണ ഭീതിയെ തുടർന്ന് ഒരു മാസത്തിന് ശേഷം താരത്തെ ജയിൽ മോചിതനാക്കി. ബാക്കിയുള്ള ശിക്ഷാകാലം വീട്ടുതടങ്കലിൽ കഴിയണം.
കഴിഞ്ഞ മാസമാണ് റോണോൾഡീഞ്ഞോയേയും സഹോദരനേയും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് പിടികൂടുന്നത്. 1.3 മില്യൺ യൂറോയും ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെയും സഹോദരൻ റോബർട്ട് ഡി അസീസിനെയും അറസ്റ്റ് ചെയ്തത്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…