വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്.
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് ആറ് മാസത്തേക്കാണ് റൊണാൾഡീഞ്ഞോയെ ശിക്ഷിച്ചത്. എന്നാൽ കൊറോണ ഭീതിയെ തുടർന്ന് ഒരു മാസത്തിന് ശേഷം താരത്തെ ജയിൽ മോചിതനാക്കി. ബാക്കിയുള്ള ശിക്ഷാകാലം വീട്ടുതടങ്കലിൽ കഴിയണം.
കഴിഞ്ഞ മാസമാണ് റോണോൾഡീഞ്ഞോയേയും സഹോദരനേയും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് പിടികൂടുന്നത്. 1.3 മില്യൺ യൂറോയും ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെയും സഹോദരൻ റോബർട്ട് ഡി അസീസിനെയും അറസ്റ്റ് ചെയ്തത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…