ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കി യുവേഫ. വിലക്കിയതോടെ യുവേഫയുടെ ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ ലീഗുമടക്കമുള്ള ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയില്ല. അതിന് പുറമെ 30 ദശലക്ഷം യൂറോ( ഏകദേശം 232 കോടി രൂപ) പിഴയും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിധിച്ചിട്ടുണ്ട്.
യുവേഫയുടെ ക്ലബ്ബ് ലൈസന്‍സിംഗ് ആന്‍ഡ് ഫിനാന്‍ഷ്വല്‍ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കള്‍ കൂടിയായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ തിരിച്ചടിയാണ് യുവേഫയുടെ ഈ തീരുമാനം.
ഒരു വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായില്ലെങ്കില്‍ 715 കോടി രൂപയുടെ നഷ്ടമാണ് ക്ലബിനുണ്ടാവുക. പ്രീമിയര്‍ ലീഗിലെ ധനിക ക്ലബുകളെന്നോ പാവപ്പെട്ട ക്ലബുകളെന്നോ വ്യത്യാസമില്ലാതെ ക്ലബുകള്‍ പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിയമം യുവേഫ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ലംഘനമാണ് നിലവില്‍ ക്ലബ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്.
യുവേഫയുടെ നിയമത്തെ മറികടന്ന് 2012-2016 കാലത്തെ താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം മാഞ്ചസ്റ്റര്‍ സിറ്റി ചെലവഴിച്ചെന്നാണ് ക്ലബിനെതിരെയുള്ള പ്രധാന ആരോപണം.
അതിന് പുറമേ കുറ്റം അന്വേഷിച്ച യുവേഫയുടെ അന്വേഷണ കമ്മിറ്റിയുമായി സഹകരിച്ചില്ലെന്നും ക്ലബിനെതിരെ ആരോപിക്കുന്നുണ്ട്.
ക്ലബില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ അത് ക്ലബിലെ താരങ്ങളുടെ
പേരിനെയും ബാധിക്കാനിടയുണ്ടെന്നതിനാല്‍ താരങ്ങള്‍ വിലക്ക് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുക.
എന്നാല്‍ ഇപ്പോഴത്തെ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിക്കുന്നതില്‍ നിന്നും വിലക്കാന്‍ യുവേഫയ്ക്ക് സാധിക്കില്ല. ഫെബ്രുവരി 26ന് റയല്‍ മാഡ്രിഡുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കും.
അടുത്ത സീസണ്‍ മുതലായിരിക്കും ക്ലബിന് ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടി വരിക.
യുവേഫയുടെ പ്രഖ്യാപനത്തില്‍ ക്ലബിന് നിരാശയുണ്ടെങ്കിലും അതില്‍ ഞെട്ടലുണ്ടായില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…