മുംബൈ: 1993 മുംബൈ സ്‌ഫോടന കേസിലെ പ്രതി ജലീസ് അന്‍സാരിയെ കാണാതായി. 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വദേശമായ മുംബൈയിലെ അഗ്രിപാടയിലുള്ള പൊലീസ് സ്റ്റേഷനില്‍ പരോളിലുള്ള എല്ലാ ദിവസവും രാവിലെ ഹാജരാകണമായിരുന്നു.
കൃത്യമായി ഹാജരായിരുന്ന ജലീസ് വ്യാഴാഴ്ച സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല. ഉച്ച കഴിഞ്ഞ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി ജലീസിന്റെ മകന്‍ ജയ്ദ് അന്‍സാരി എത്തിയപ്പോഴാണ് വിഷയം അഗ്രിപാടിയിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.
അതിരാവിലെ പ്രാര്‍ത്ഥനക്കായി വീട്ടില്‍ നിന്നും ഇറങ്ങിയ ജലീസ് തിരിച്ചെത്തിയില്ലന്നാണ് മകന്‍ പറയുന്നത്. ജയ്ദിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ മഹാരാഷ്ട്ര പൊലിസും മഹാരാഷ്ട്ര എ.ടി.എസും ജലീസിന് വേണ്ടി ശക്തമായ തിരച്ചിലാണ് നടത്തുന്നത്.
വിവിധ തീവ്രവാദ സംഘങ്ങള്‍ക്ക് ആക്രമണത്തിനാവശ്യമായ ബോംബ് നിര്‍മ്മാണത്തിന് പ്രധാന സഹായിയാരുന്നെന്ന് പൊലിസ് സംശയിക്കുന്ന ജലീസിനെ 2008ലെ മുബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.
ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.മാർച്ച്…
കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ…
വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ…
ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ…
ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ…
സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള…