റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു. റഷ്യയിലെ 10 കോടിയോളം വരുന്ന വാട്സാപ്പ് ഉപയോക്താക്കളെ സർക്കാർ നിരീക്ഷണത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് മെറ്റാ ആരോപിച്ചു. റഷ്യൻ നിയമങ്ങൾ അനുസരിക്കുകയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്താൽ മാത്രമേ മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകൂ എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനപ്രിയ ആപ്പായ ടെലിഗ്രാമിനും റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്ന നിയമം വാട്സാപ്പും ടെലിഗ്രാമും പാലിക്കുന്നില്ലെന്നാണ് മോസ്കോയുടെ പ്രധാന ആരോപണം. പകരം സർക്കാർ വികസിപ്പിച്ച ‘മാക്സ്’ എന്ന പ്ലാറ്റ്‌ഫോമിലേക്ക് ജനങ്ങളെ മാറ്റാനാണ് മോസ്കോ ശ്രമിക്കുന്നത്. ചൈനയിലെ ‘വീചാറ്റിന്’ സമാനമായ ഈ ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തതിനാൽ സർക്കാർ നിരീക്ഷണം എളുപ്പമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2025 മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഉപകരണങ്ങളിലും ഈ ആപ്പ് നിർബന്ധമാക്കിയിരുന്നു. പൗരന്മാരുടെ ആശയവിനിമയ സ്വാതന്ത്ര്യം തടയുന്നത് റഷ്യയിലെ ജനങ്ങളുടെ സുരക്ഷ കുറയ്ക്കാനേ ഉപകരിക്കൂ എന്ന് വാട്സാപ്പ് പ്രതികരിച്ചു. നിലവിൽ വിപിഎൻ ഉപയോഗിക്കാതെ റഷ്യയിൽ വാട്സാപ്പ് വെബ്ബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…