Categories: Top News

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഏഴ് പേരുടെ ഫലങ്ങള്‍ കൂടി ഇന്ന് പുറത്തുവരും.

12 സാമ്പിളുകള്‍ ഇന്നലെ കൊടുത്തതാണെന്നും അതില്‍ അഞ്ച് സാമ്പിളുകളും നെഗറ്റീവാണെന്ന് കളക്ടര്‍ പി.ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് പേര്‍ ഉണ്ടെന്നും റാന്നിയിലും പന്തളത്തും ഐസൊലേഷന്‍ ആരംഭിച്ചത് അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാണെന്നും കളക്ടര്‍ പറഞ്ഞു.

14 ദിവസമാണ് സെക്കന്ററി കോണ്ടാക്ടുകളുടെ ഐസൊലേഷന്‍ കഴിയുന്ന കാലം. പ്രൈമറി കോണ്ടാക്ടുകളുടേത് 28 ദിവസമാണ്. ഏതാണ്ട് ഒരു മാസം. ഇത്രയും സമയം ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പത്തനംതിട്ടയില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ 900 ആളുകള്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 28 ആളുകള്‍ ആശുപത്രിയിലുമുണ്ട്. ഏഴ് കേസുകളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിതായി കളക്ടര്‍ പറഞ്ഞു.

ഇതിനിടെ കോവിഡ് 19 രോഗം മൂലമുളള മരണം കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗബാധയെ നേരിടാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 രോഗബാധക്കെതിരെ അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും ഇടപെടുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അവര്‍ പരഞ്ഞു.

ഇതുവരെയുളള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 1495 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുളളത്. 236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരുടെ നില ആശങ്കാജനകമാണ്. രോഗബാധ ഉയരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Newsdesk

Recent Posts

കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ശരാശരി ശമ്പളം ലഭിച്ചത് ഐടി, ധനകാര്യ മേഖലയിലുള്ളവർക്ക്

2025-ൽ അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പരസ്യ ശമ്പളം നേടിയത് ഐടി, ധനകാര്യ മേഖലകളിലെ തൊഴിലാളികളാണെന്ന് നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ്‌ജോബ്‌സിന്റെ…

8 hours ago

Barclays യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നു

യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ റോളുകൾ…

11 hours ago

Storm Ingrid: ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…

16 hours ago

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…

2 days ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…

2 days ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

2 days ago