തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ തിരുവനന്തപുരത്ത് 2 പേരും കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് ബാധിച്ച് ചുള്ളിക്കല്‍ സ്വദേശി മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ചികിത്സ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നും ഇത്തരം അനുഭവങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ക്കും കോട്ടയത്ത് രണ്ട് പേര്‍ക്കും രോഗം ഭേദമായി. എറണാകുളത്തും ഒരാള്‍ക്ക് രോഗം ഭേദമായി ഇയാള്‍ വിദേശ പൗരനാണ്.
ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. നിരീക്ഷണത്തില്‍ ഉള്ളത് 134370 പേരാണ്, ഇതില്‍ വീടുകളില്‍ ഉള്ളവര്‍ 133750 പേരാണ് 620 പേര്‍ ആശുപത്രികളിലാണ്.
ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമനമായി. നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനമായി.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഡെസ്‌പ്രേറ്റുകള്‍, വെന്റിലേറ്ററുകള്‍, പി.പി കിറ്റ്, എന്‍.95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപകരണങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നത് കഞ്ചിക്കോട്ട് വ്യവസായ സംരഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ബ്രേക്ക് കൊറോണ പദ്ധതി ആരംഭിച്ചു. ഇതിനായി സ്റ്റാര്‍ട് അപ്പ് കേരളയുടെ നേതൃത്വത്തില്‍ വെബ്ബ് സൈറ്റ് രൂപീകരിച്ചു.
ക്വോറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ വ്യാപനം തടയല്‍, മാസ്‌ക്കുകളും കൈയ്യുറകളും ഉല്‍പാദിപ്പിക്കാനുള്ള ആശയങ്ങള്‍, ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പണിയില്ലാത്തവര്‍ക്ക് ജോലിയും വരുമാനവും ഉണ്ടാക്കുന്നതിനുള്ള ആശയങ്ങള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്രവിതരണം അവശ്യ സര്‍വീസാണെന്നും അത് വിലക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണുകളില്‍ ആളുകള്‍ കൂടി ആള്‍കുട്ടമാകുന്നെന്നും പടമെടുക്കാനും മറ്റും ആളുകള്‍ കൂടുന്നെന്നും ഇത്തരം കമ്മ്യൂണിറ്റി കിച്ചണുകളുടെ ഉത്തരവാദിത്തമില്ലാത്തവര്‍ ആരും അവിടെ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
1059 കമ്മ്യൂണിറ്റി കിച്ചണുകളാണ് സംസ്ഥാനത്ത് തുടങ്ങിയത്. 6 കോര്‍പ്പറേഷനുകള്‍ 87 മുന്‍സിപാലിറ്റികള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായി തുടങ്ങി. 125 കമ്മ്യൂണിറ്റി കിച്ചണുകളാണ് നഗര കേന്ദ്രങ്ങളില്‍ തുടങ്ങിയത്. 839 പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. നാളത്തോടെ ഇത് പൂര്‍ണമാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
52480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. 41826 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. 31860 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കി. ഭക്ഷണം നല്‍കാന്‍ അര്‍ഹതയും ആവശ്യമുള്ളവര്‍ക്കുമാണ് വിതരണം ചെയ്യേണ്ടത്. എന്നും മുഖ്യമന്ത്രി പറഞ്ഞു.
അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തീരുമാനിച്ചില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും വിതരണം ചെയ്യേണ്ടതിന് ആവശ്യമുള്ള അത്ര വളണ്ടിയര്‍മാരെ ഉടനെ നിയമിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൗണ്‍സിലിംഗിനുള്ള ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചതായും വീടിന് അകത്ത് കഴിയുന്നവര്‍ ക്രിയാത്മകമായി സമയം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകള്‍ വീടുകളില്‍ കഴിയുന്നതോടെ ഉണ്ടാവുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ ഒന്നായ ടൊയ്‌ലറ്റ് നിറയുന്നതും മാലിന്യം നിര്‍മാജനത്തിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും കിറ്റുകളും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും ഇതിനുള്ള ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…