Top News

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. 2013- ലാണ് അദ്ദേഹം മാർപാപ്പ സ്ഥാനം രാജിവെച്ചത്.

2005-ൽ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായംകൂടിയ മാർപാപ്പയായിരുന്നു അദ്ദേഹം. എട്ടുവർഷത്തിന് ശേഷം 2013-ൽ സ്ഥാനമൊഴിഞ്ഞു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ ബനഡിക്ട് പതിനാറാമൻ.1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗർ എന്ന പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗർ. സാൽസ്ബർഗിൽനിന്ന് 30 കിലോമീറ്റർ അകലെ ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്സിംഗർ ബാല്യ, കൗമാരങ്ങൾ ചെലവഴിച്ചത്. 1941-ൽ പതിനാലാം വയസ്സിൽ, ജോസഫ് റാറ്റ്സിംഗർ, നാസി യുവ സംഘടനയായ ഹിറ്റ്ലർ യൂത്തിൽ അംഗമായി. അക്കാലത്ത് ജർമനിയിൽ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലർ യൂത്തിൽ പ്രവർത്തിച്ചിരിക്കണമെന്ന് നിഷ്കർഷയുണ്ടായിരുന്നു.

കുർബാന അർപ്പിച്ചതിന് വൈദികനെ നാസികൾ ആക്രമിക്കുന്നത് ഉൾപ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങൾക്ക് സാക്ഷ്യം വഹിച്ചു വളർന്നത് ജോസഫിന്റെ വിശ്വാസം കൂടുതൽ ശക്തമാക്കി. വൈകാതെ സെമിനാരിയിൽ ചേർന്ന ജോസഫ് റാറ്റ്സിംഗർ, 1943-ൽ പതിനാറാം വയസിൽ രണ്ടാംലോകമഹായുദ്ധത്തിൽ ജർമനിയിലെ ആന്റി എയർക്രാഫ്റ്റ് കോർപ്സ് വിഭാഗത്തിൽ സഹായിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് ജർമൻ കാലാൾപടയിൽ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടർന്ന് കടുത്ത സൈനിക ജോലികളിൽനിന്ന് ഒഴിവ് ലഭിച്ചു.

റാറ്റ്സിംഗറുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ അമേരിക്കൻ സൈന്യം ചുവടുറപ്പിച്ചതിനെ തുടർന്ന് അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പിൽ അടക്കപ്പെട്ടു.1945-ൽ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്സിംഗർ അതേ വർഷം നവംബറിൽ സഹോദരൻ ജോർജിനൊപ്പം വീണ്ടും സെമിനാരിയിൽ തിരിച്ചെത്തി. ട്രോൺസ്റ്റീനിലെ സെന്റ് മൈക്കിൾ സെമിനാരിയിലായിരുന്നു തുടർപഠനം. 1946 മുതൽ 1951 വരെ മ്യൂണിക്ക് സർവകലാശാലയ്ക്കു കീഴിലുള്ള ഫ്രെയ്സിങ് സ്കൂളിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1951 ജൂൺ 29-ന് ഫ്രെയ്സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽനിന്ന് ഇരുവരും പൗരോഹിത്യം സ്വീകരിച്ചു.

1959-ൽ ബോൺ സർവകലാശാലയിൽ അധ്യാപകനായി. 1963-ൽ മുൻസ്റ്റെർ സർവകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയിൽ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്സിംഗർ. 1963 വരെ ബോണിൽ അദ്ധ്യാപകനായിരുന്നു. 1963 മുതൽ 1966 വരെ മുൻസ്റ്റെറിലും 1966 മുതൽ 1969 വരെ തുബിൻഗെനിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. 1969-ൽ റീഗൻസ്ബർഗ് സർവകലാശാലയിൽ ഗവേഷണ മേധാവിയായും സർവകലാശാലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

1969-ൽ റീഗൻസ്ബർഗ്സർവകലാശാലയിൽ സേവനമാരംഭിച്ച റാറ്റ്സിംഗർ ഹാൻസ് ഉർസ വോൺ ബൽത്തസർ, ഹെന്റി ഡേ ലുബാക്വാൾട്ടർ കാസ്പെർതുടങ്ങിയവർക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന് മുൻകൈ എടുത്തു. 1972ലാണ് കമ്യൂണോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. 1977 മാർച്ച് 25-ന് പോൾ ആറാമൻ മാർപാപ്പ ജോസഫ് റാറ്റ്സിംഗറെ മ്യൂണിക്ക് ആർച്ച് ബിഷപ്പായി നിയമിച്ചു. എൺപതു വർഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആർച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വർഷം ജൂൺ 27-ന് പോൾ ആറാമൻ മാർപ്പാപ്പ ആർച്ച് ബിഷപ്പ് ജോസഫ് റാറ്റ്സിംഗറെ കർദ്ദിനാളായി ഉയർത്തി.

1981 നവംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾ റാറ്റ്സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെയും പ്രസിഡന്റായും നിയമിച്ചു. 1998 നവംബർ ആറിന് കർദ്ദിനാൾ സംഘത്തിന്റെ വൈസ് ഡീനായും 2002 നവംബർ 30ന് ഡീനായും ഉയർത്തി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2005 ഏപ്രിൽ 19 ന് എഴുപത്തെട്ടാം വയസ്സിൽ 265-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി. ആധുനിക കത്തോലിക്കാ സഭയിലെഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിച്ചതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരൻ ഫാ. ജോർജ് റാറ്റ്സിംഗർ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

“ഒരു ദുരൂഹ സാഹചര്യത്തിൽ” അയർലൻഡിൽ

“ഒരു ദുരൂഹ സാഹചര്യത്തിൽ” സിനിമ അയർലൻഡിൽ പ്രദർശനത്തിലെത്തി. Kunchacko Boban കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ Sajin Gopu, Dileesh…

8 hours ago

വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…

20 hours ago

വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!

യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…

21 hours ago

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…

21 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25ന് താലായിൽ

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…

21 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 9ന്

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…

21 hours ago