Categories: Top News

ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യം; സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുന്നു

ന്യൂഡല്‍ഹി/ലഡാക്ക്: ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഇരു രാജ്യങ്ങളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതേസമയം സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണ്.

വെള്ളിയാഴ്ച ഇന്ത്യ ലഡാക്കില്‍ കര,വ്യോമ സേനകളുടെ സംയുക്ത സെനാഭ്യാസം നടത്തിയിരുന്നു.

ചൈനയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

അടിയന്തര ഘട്ടത്തില്‍ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ സെനാഭ്യാസം നടത്തിയത്.

ഇന്ത്യ പരിശീലന പരിപാടികളുടെ ഭാഗമായി അപ്പാച്ചി ഹെലികോപ്ട്ടറുകളും സുഖോയ് വിമാനങ്ങളും ടാങ്കുകളും ഒക്കെ പരിശീലന പരിപാടിയുടെ ഭാഗമായി 
അണി നിരത്തുകയും ചെയ്തു.

ഇന്ത്യ കരസേനയ്ക്കൊപ്പം ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും(ITBP) ഉള്‍പ്പെടുത്തി അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ അന്തരീക്ഷം വഷളാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നയതന്ത്ര ചര്‍ച്ച തുടരുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ പറഞ്ഞു.

എന്നാല്‍ ഗാല്‍വന്‍ താഴ്വരയില്‍ ഇരു പക്ഷവും വന്‍ തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതായും അദ്ധേഹം വ്യക്തമാക്കി.

ഡെപ്സാങ് സമതലത്തില്‍ ചൈന വന്‍ പോര്‍മുഖം തുറന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇന്ത്യയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്‌. അതിനിടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

രണ്ട് ദിവസത്തെ ലഡാക്ക് സന്ദര്‍ശനത്തിന് ശേഷമാണ് കരസേനാ മേധാവി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്വരയ്ക്കും ഹോട്സ്പ്രിങ്ങിനും പുറമേ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കൊയുള്‍,ഫുക്ചെ,മുര്‍ഗോ,ഡെപ്സാങ്,
ദേംചുക്ക് എന്നിവിടങ്ങളിലെല്ലാം ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന് സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുമുണ്ട്.

Newsdesk

Recent Posts

മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ്നായ്ക്കളെ കൊല്ലാം; അനുമതി നൽകി സുപ്രീംകോടതി

ഡൽഹി: മനുഷ്യ ജീവന് ഭീഷണിയാകുന്ന അപകടകാരികളായ തെരുവ്നായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി…

30 mins ago

പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ എവിക്ഷൻ നോട്ടീസുകളിൽ റെക്കോർഡ് വർധന

പുതിയ വാടക നിയമങ്ങൾ നിലവിൽ വന്നതിനെത്തുടർന്ന് ഈ വർഷത്തെ ആദ്യ പാദത്തിൽ കുടിയൊഴിപ്പിക്കൽ റെക്കോർഡ് ഉയരത്തിലെത്തിയതായി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ…

34 mins ago

Earth Prize 2026: ആഗോള വിജയിയാകാൻ ഐറിഷ് മലയാളി വിദ്യാർത്ഥി ആര്യാ സതീഷിനായി വോട്ട് ചെയ്യാം

മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ പരിസ്ഥിതിസൗഹൃദ പരിഹാരമായ 'ഇക്കോ പർജ്' കണ്ടുപിടിത്തത്തിലൂടെ 2026-ലെ എർത്ത്പ്രൈസ് യൂറോപ്യൻ ജേതാവായി അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയ…

23 hours ago

അയർലണ്ട് മലയാളി ബീയിങ്സ് പി ബേബിയുടെ മാതാവ് നിര്യാതയായി

അയർലണ്ട് മലയാളി ബീയിങ്സ് പി. ബേബിയുടെ മാതാവ് മണ്ണക്കനാട്, ചെമ്പകശ്ശേരി കോയിക്കൽ സെലിൻ ഫിലിപ്പ് നിര്യാതയായി. 80 വയസായിരുന്നു. സാങ്കേതിക…

1 day ago

400,000 യൂറോ മുടക്കി പുതുക്കിയ ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക്‌ പ്ലേഗ്രൗണ്ട് തീപിടുത്തത്തിൽ നശിച്ചു

ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിനു തീപിടുത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. നേരത്തെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് 400,000…

1 day ago

കേരളത്തിന്റെ 24-ാം മുഖ്യമന്ത്രി; വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ്…

1 day ago