Categories: Top News

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; രാജ്യത്ത് ഇത് വരെ കൊല്ലപ്പെട്ടത് 32 പേര്‍

ഫിറോസാബാദ്: ഡിസംബര്‍ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസബാദിലെ മസ്‌രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്‌രാര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.

അക്ബറിന്റെ മരണത്തോടെ ഫിറോസാബാദില്‍ മാത്രം പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇത് വരെയുള്ള കണക്കുകളില്‍ രാജ്യത്താകെ 32 പേരാണ് പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇതില്‍ തന്നെ ഇരുപതിലേറെ പേരും കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്.

ദിവസവേതനക്കാരനായി ജോലി നോക്കുകയായിരുന്ന അബ്‌രാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വെടിയേറ്റതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ അബ് രാര്‍ കുടുങ്ങിപ്പോകുയായിരുന്നെന്ന് അനുജന്‍ അബ്ദുള്‍ പറഞ്ഞിരുന്നു.

നട്ടെല്ലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അക്ബര്‍ ജനുവരി പത്തിനാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രി ശാരീരിക അസാസ്ഥ്യവും വെടിയേറ്റ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ അബ് രാര്‍ മരണപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു.

എയിംസ് അടക്കമുള്ള ആശുപത്രികള്‍ അബ്‌രാറിനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ല എന്നും ഒടുവില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാന്‍ ഇടപെട്ടതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് സൂപ്രണ്ട് പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പൗരത്വ ഭേദഗതി പ്രതിഷേധം ഏറ്റവും അക്രമാസക്തമായ നിലയിലേക്ക് നീങ്ങിയത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധത്തിനിടെയിലും അതിന് ശേഷവും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യു പി പൊലീസ് സ്വീകരിച്ച ക്രൂര നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Newsdesk

Recent Posts

പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ തീരുമാനം

കൊളംബിയ: പ്രശസ്ത മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട് പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ…

3 hours ago

500,000 അനധികൃത കുടിയേറ്റക്കാർക്ക് സ്പെയിൻ നിയമപരമായ പദവി നൽകും

500,000 അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകാനുള്ള പദ്ധതികൾക്ക് സ്പെയിൻ സർക്കാർ അംഗീകാരം നൽകി. അനുമതിയില്ലാതെ രാജ്യത്ത് താമസിക്കുന്നതും ജോലി…

14 hours ago

അടുത്ത ആഴ്ച മുതൽ ഐറിഷ് റെയിൽ ഡബ്ലിൻ- ഡ്രോഗെഡ അധിക സർവീസ് ആരംഭിക്കും

ദ്രോഗെഡയ്ക്കും ഡബ്ലിനും ഇടയിൽ അടുത്ത ആഴ്ച മുതൽ ഒരു അധിക കമ്മ്യൂട്ടർ മോണിംഗ് സർവീസ് കൂടി ആരംഭിക്കാൻ ഐറിഷ് റെയിൽ…

16 hours ago

ഡിജിറ്റൽ ബാങ്ക് Monzo അയർലണ്ടിൽ ലോഞ്ച് ചെയ്തു

യുകെ ഡിജിറ്റൽ ബാങ്ക് മോൺസോ അയർലണ്ടിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. 100,000 ഉപഭോക്താക്കളുടെ വെയിറ്റിംഗ് ലിസ്റ്റുമായിട്ടാണ് Monzo ഐറിഷ്വി പണിയിൽ…

19 hours ago

സാദത്ത് സൈനുദ്ദീൻ സംവിധായകൻ എം.എ നിഷാദിൻ്റെ തിരക്കഥജെറി അമൽദേവിൻ്റെ സംഗീതം

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നുപാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്  ഇക്കഴിഞ്ഞ ദിവസം ആരംഭം കുറിച്ചുവില്യം& കേയ്റ്റ്…

1 day ago

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…

2 days ago