Categories: Top News

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; രാജ്യത്ത് ഇത് വരെ കൊല്ലപ്പെട്ടത് 32 പേര്‍

ഫിറോസാബാദ്: ഡിസംബര്‍ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസബാദിലെ മസ്‌രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്‌രാര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.

അക്ബറിന്റെ മരണത്തോടെ ഫിറോസാബാദില്‍ മാത്രം പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇത് വരെയുള്ള കണക്കുകളില്‍ രാജ്യത്താകെ 32 പേരാണ് പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇതില്‍ തന്നെ ഇരുപതിലേറെ പേരും കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്.

ദിവസവേതനക്കാരനായി ജോലി നോക്കുകയായിരുന്ന അബ്‌രാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വെടിയേറ്റതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ അബ് രാര്‍ കുടുങ്ങിപ്പോകുയായിരുന്നെന്ന് അനുജന്‍ അബ്ദുള്‍ പറഞ്ഞിരുന്നു.

നട്ടെല്ലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അക്ബര്‍ ജനുവരി പത്തിനാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രി ശാരീരിക അസാസ്ഥ്യവും വെടിയേറ്റ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ അബ് രാര്‍ മരണപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു.

എയിംസ് അടക്കമുള്ള ആശുപത്രികള്‍ അബ്‌രാറിനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ല എന്നും ഒടുവില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാന്‍ ഇടപെട്ടതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് സൂപ്രണ്ട് പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പൗരത്വ ഭേദഗതി പ്രതിഷേധം ഏറ്റവും അക്രമാസക്തമായ നിലയിലേക്ക് നീങ്ങിയത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധത്തിനിടെയിലും അതിന് ശേഷവും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യു പി പൊലീസ് സ്വീകരിച്ച ക്രൂര നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Newsdesk

Recent Posts

കോൺസുലർ പരാതികൾ അറിയിക്കാം; ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ ‘ഓപ്പൺ ഹൗസ്’ ജൂൺ 17ന്

കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…

2 hours ago

കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ: വംശീയത മാത്രമാണോ കാരണം.? ഇന്ത്യക്കാർക്കും ആത്മപരിശോധന ആവശ്യമാണ്

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…

3 hours ago

കടുത്ത ഉപരോധം; ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി 5 രാജ്യങ്ങൾ

  ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…

3 hours ago

ബെൽഫാസ്റ്റ് കത്തിക്കുത്ത്: ഇരയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; വടക്കൻ അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തം

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…

4 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറി ബിപിൻ ചാന്ദ് പീസ് കമ്മിഷണറായി നിയമിതനായി

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…

15 hours ago

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് UTSAV 2026: പൊടിപാറും പാചക മത്സരവുമായി Daily delight

പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന…

1 day ago