അയര്‍ലണ്ട്: ലോകത്തെ കുറ്റവാളികളില്‍ ‘മോസ്റ്റ് വാണ്ടഡ്’ എന്ന് വിശേഷിപ്പിക്കുന്ന ക്രിമിനല്‍ കൊലയാളികളുടെ ഒരു ലിസ്റ്റ് യൂറോപോള്‍ പുറത്തിറക്കി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു നഗ്നസത്യം ഗര്‍ഡായി അറിയുന്നത്. ലിസ്റ്റില്‍ ഏറ്റവും ക്രൂരനും കൊലയാളിയും മോസ്റ്റ് വാണ്ടണ്ട് ലിസ്റ്റിലുള്ള കൊലയാളിയെ അവസാനമായി കണ്ടത് ഡബ്ലിനിലാണ്.
സംശയാസ്പദമായ 57 കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അന്താരാഷ്ട്ര പൊലീസിംഗ് ബോഡി പുതിയ അപ്പീല്‍ നല്‍കി. ഇതില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികളില്‍ 18 പേര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ അവസാനമായി കണ്ടെത്തിയ ഹമീദ് നൂര്‍ എഡ്ഡിന്‍ ജി ഇബ്രാഹിം കൊടുംകുറ്റവാളിയും ഇതുപോലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ലൈംഗിക കുറ്റവാളിയുമായിരുന്നു.
2015 ല്‍ മാള്‍ട്ടയിലെ സെന്റ് പോള്‍സ് ബേയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്റെ മുന്‍ പങ്കാളിയായ സില്‍വാന മസ്‌കത്തിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ലിബിയന്‍ ജനിച്ച 40 കാരനായ ഹമീദ് നൂര്‍ എഡ്ഡിന്‍ ജി ഇബ്രാഹിമിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അയാള്‍ പങ്കാളിയായ സില്‍വാന മസ്‌കത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. അവരുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരമാസകലം നിരവധി തവണ കത്തികൊണ്ട് കുത്തേല്‍പ്പിച്ചിരുന്നു. എന്നാല്‍ മരണകാരണം പ്രധാനമായും 5 കുത്തുകളാണ്. തുടര്‍ന്ന് അതേ ദിവസം ഇറ്റലിയിലേക്ക് വിമാനമാര്‍ഗ്ഗം ഇയാള്‍ കടന്നു കളയുകയായിരുന്നു.
എന്നാല്‍ രേഖകള്‍ പ്രകാരം കുറ്റകൃത്യം നടന്ന് കൃത്യം ഒരു മാസത്തിന് ശേഷം 2015 ഏപ്രില്‍ മാസം അയാള്‍ അവസാനമായി കണ്ടത് ഡബ്ലിനിലായിരുന്നു. അയാളെ കണ്ടതായി മാള്‍ട്ട പോലീസില്‍ റിക്കോര്‍ഡുകള്‍ ഉണ്ട്. തുടര്‍ന്ന് ഇയാളെ കണ്ടെത്താനാവാത്തതിനാലാണ് യൂറോപോള്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും അപകടകാരികളായ ലൈംഗിക കുറ്റവാളികളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പുതിയ കാമ്പെയ്ന്‍ യൂറോപോള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഇതോടൊപ്പം തന്നെ മറ്റ് കൊലപാതകങ്ങളിലും കുറ്റവാളികളിലേക്കും ശ്രദ്ധതിരിഞ്ഞതോടെ വീണ്ടും ഈ കൊലയാളിയുടെ ചിത്രം വീണ്ടും എല്ലാവരുടെയും ശ്രദ്ധയിലേക്ക് വന്നു. തുടര്‍ന്നാണ് ഈ കുറ്റവാളികളുടെ ഒരു ലിസ്റ്റ് അവര്‍ ഉയര്‍ത്തികൊണ്ടുവന്നത്. ഇത്തരം അക്രമപരമായ ലൈംഗികാതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശ്രദ്ധിക്കാന്‍ യൂറോപ്പിലെ 18 രാജ്യങ്ങളില്‍ യൂറോപ്പോള്‍ ഏറ്റവും അപകടകരമായ ചില ലൈംഗിക കുറ്റവാളികളെ കണ്ടെത്തുന്നതിന് അവരുടെ സഹായം ആവശ്യപ്പെടുന്നതുപോലെ ഒരു കാമ്പയിന്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ലാറ്റ്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, റൊമാനിയ, സ്പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള നിയമപാലകര്‍ ഈ ഓണ്‍ലൈന്‍ അപ്പീലിനോടും ക്രിമനലുകളുടെ ലിസ്റ്റിനൊപ്പവും ചേര്‍ന്നു.
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…