തായ്വാന്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ തായ്‌വാന്‍ ശക്തമായ പ്രതിരോധന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായി തായ്‌വാനിന്‍ കഴിഞ്ഞ 250 ദിവസങ്ങളായി പുതിയ കോവിഡ് രോഗമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഏറെക്കാലം ശ്രദ്ധിച്ചുവെങ്കിലും ഇന്നലെ തായ്‌വാനില്‍ 250 ദിവസങ്ങള്‍ക്ക് ശേഷം പുതിയ കോവിഡ് രോഗിയെ റിപ്പോര്‍ട്ട് ചെയ്തു.
ഫലപ്രദവുമായ പ്രതിരോധ രീതികള്‍ക്കും വ്യാപകമായ മാസ്‌ക് ധരിക്കുന്നതിനും നന്ദി പറഞ്ഞുകൊണ്ട് തായ്വാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഈ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തിറക്കിയതിന്റെ പിന്നാലെയാണ് കഴിഞ്ഞ 250 ദിവസങ്ങള്‍പ്പുറം പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂസിലാന്റുകാരനായ ഒരു പൈലറ്റില്‍ നിന്നുമാണ് കോവിഡ് രാജ്യത്ത് വീണ്ടുമെത്തിയത് എന്നാണ് തായ്‌വാന്‍ പറയുന്നത്. പൈറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു സ്ത്രീയില്‍ നിന്നുമാണ് രോഗം പൈലറ്റിന് ലഭിച്ചത്. സ്ത്രീ രോഗിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പൈലറ്റ് അത് കാര്യമായി എടുത്തില്ലെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് തന്റെ കോണ്‍ടാക്ടില്‍ വന്ന എല്ലാവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം തായ്‌പേയ്യിലും പരിസരത്തും പോയ സ്ഥലങ്ങളുടെ ലിസ്റ്റുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.
രോഗിയായ സ്ത്രീ തായ്‌വാനിലെ ഒരു സ്ബസിഡിയറിയിലെ ജോലിക്കാരിയാണെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി. ഇതുവരെ തായ്‌വാനില്‍ 771 കേസുകളാണ് ഉണ്ടായത്. അതില്‍ 7 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ഇപ്പോഴും 130 പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. അശ്രദ്ധയോടെ പെരുമാറിയ പൈലറ്റിന് പിഴയും തായ്‌വാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…