ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ചാന്ദ്ര ഉൽക്കാ ശിലാകഷണം ലേലം ചെയ്തു. 25 ലക്ഷം ഡോളറിനാണ് അതായത് ഏകദേശം 18 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്.
ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യ ലേലത്തിലാണ് പറക്കഷണം ഇത്രയും വിലയ്ക്ക് വിറ്റുപോയത്. ധൂമകേതുക്കളുമായോ, ഛിന്ന ഗ്രഹങ്ങളുമായോ കൂട്ടിയിടിച്ചതിനെ തുടർന്ന് വീണ ചന്ദ്രോപരിതലത്തിന്റെ ഭാഗം സഹാറ മരുഭൂമിയില്‍ നിന്നുമാണ് ലഭിച്ചത്. ഈ ശിലാകഷണത്തിന് 13.5 കി.ഗ്രാം ഭാരമുണ്ട്.
എന്‍ഡബ്ല്യുഎ 12691 എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉൽക്കാശില ഭൂമിയിൽ നിന്നും ലഭിച്ച അഞ്ചാമത്തെ വലിയ ഉൽക്കാ ശിലയാണ്. ചന്ദ്രനില്‍ നിന്ന് 650 കിഗ്രാം ഭാരമുള്ള പാറക്കഷണങ്ങളും ഭൂമിയിലെത്തിയിട്ടുണ്ട്. സഹാറയില്‍ നിന്ന് ലഭിച്ച ശില പല കൈകളില്‍ മാറിമറിഞ്ഞ് യു.എസിലെ അപ്പോളോ സ്‌പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ചപ്പോഴാണ് ശിലാകഷണം ചന്ദ്രന്റ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.
ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു നിന്നുള്ള ഒരു സാധനം കൈകള്‍ കൊണ്ടു തൊടുമ്പോള്‍ നമുക്കത് അവിസ്മരണീയമാണെന്ന് ക്രിസ്റ്റീസ് മേധാവി ജയിംസ് ഹിസ്ലോപ് പറഞ്ഞു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…