കോഴിക്കോട്: ഒരുപക്ഷേ, കേരളത്തിലേക്ക് മറഡോണയെ കൊണ്ടുവരികയും കേരള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആരാധനയുടെ പുതിയ പൂച്ചെണ്ടുകള്‍ വിരിയിക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് ദുഃഖത്തോടെ മനോരമ ന്യൂസിന് നല്‍കിയ അനുശോചന വാക്കുകളിലൂടെ ബോബി പ്രകടമാക്കിയത്.
ഒരു തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയും മികച്ച ഒരു സ്‌പോട്‌സ്മാന്‍ സ്പ്ിരിറ്റുമുണ്ടായിരുന്ന ബോബി ചെമ്മണ്ണൂര്‍ പലതവണ മറഡോണയെ പലയിടത്തും ദുബായിലും മറ്റും വച്ച് കാണുവാന്‍ വളരെ മുന്‍പേ ശ്രമിച്ചിരുന്നുവെന്നും പിന്നീട് അതിനുള്ള അവസരം ഒത്തു വന്നപ്പോള്‍ തനിക്ക് ആത്മാര്‍ത്ഥതയും സത്യവും മാത്രം പറയുന്ന ഒരു സുഹൃത്തിനെയാണ് ലഭിച്ചതെന്നും ആ വിയോഗം തനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ബോബി വ്യക്തമാക്കി.
https://www.manoramanews.com/news/kerala/2020/11/26/bobby-chemmannur-on-maradona.html
ജീവിതത്തില്‍ ഒരിക്കലും നുണപറയാത്ത മനുഷ്യനാണ് മറഡോണ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തനിക്ക് അദ്ദേഹത്തോട് ആരാധനയും ബഹുമാനവും കൂടിയെന്നാണ് ബോബി വ്യക്തമാക്കുന്നു. ഒരിക്കല്‍ മദ്യം ചെറുതായി കഴിച്ച് ബോബിയും മറഡോണയും കുറെ സമയം ചിലവിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ മറഡോണ പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു നഗ്നസത്യം തന്നോട് വെളിപ്പെടുത്തി. ഡ്രഗ്‌സ് ഉപയോഗിച്ചു എന്നു പറഞ്ഞ് മറഡോണയെ കളിയില്‍ നിന്നും പുറത്താക്കിയത് ചതിയായിരുന്നുവെന്നും താന്‍ ചതിക്കപ്പെട്ടത് അറിഞ്ഞില്ലെന്നും മറഡോണ കരഞ്ഞുകൊണ്ട് ബോബിയോട് മനസ്സു തുറന്നു.
കാലിന്റെ നഖം പഴുത്ത് കളിക്കാന്‍ ബുദ്ധിമുട്ടായി ഇരിക്കുന്ന സന്ദര്‍ഭത്തില്‍ അതിനുള്ള മരുന്ന് ചോദിച്ചപ്പോള്‍ അതിന് വേണ്ടി നല്‍കിയ മരുന്നില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉള്‍പ്പെടുത്തി മറഡോണ പോലും അറിയാതെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ തന്നെ മറഡോണയെ ഒറ്റു കൊടുക്കുകയും തുടര്‍ന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ അത് പിടിക്കപ്പെടുകയും തുടര്‍ന്ന് ലോകത്തിന് മുന്‍പില്‍ നാണം കെടുത്തി മറഡോണയെന്ന ഇതിഹാസ കളിക്കാരനെ എന്നെന്നേക്കുമായി കളിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതൊരു ഫുട്‌ബോള്‍ ലോബിയുടെ ചീപ് ചതിയായിരുന്നു എന്നു പറഞ്ഞ് ഫുട്‌ബോളിനെ ഹൃദയംകൊണ്ട് സ്‌നേഹിച്ച മറഡോണ പൊട്ടിക്കരയുകയായിരുന്നുവെന്ന് ബോബി വെളിപ്പെടുത്തി.
അവസാനമായി അദ്ദേഹത്തെ ഒന്നു കാണുവാന്‍ എംബസി വഴി താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടക്കുമോ എന്നറിയില്ലെന്നും വിഷമത്തോടെ ബോബി വ്യക്തമാക്കി. പലതവണ കാണുവാന്‍ ശ്രമിച്ചപ്പോഴൊന്നും ഈ ഇതിഹാസ താരത്തിനെ കാണുവാന്‍ സാധിച്ചില്ലെന്നും പിന്നെ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും സ്‌പോര്‍ട്‌സിനോടുള്ള താല്പര്യങ്ങളും എല്ലാം വീഡിയോ സഹിതം കാണിച്ചതിന് ശേഷമാണ് മറഡോണ തനിക്ക് നേരില്‍ കാണുവാനുള്ള സമ്മതം തന്നതും തുടര്‍ന്ന് ഒരു നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തുവെന്നും ബോബി വെളിപ്പെടുത്തി.
മറ്റു പല കളിക്കാരും കോടികള്‍ ഫുട്‌ബോളില്‍ നിന്നും സമ്പാദിച്ചുവെങ്കിലും ഈ മനുഷ്യന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നും കാണുകയില്ലെന്ന് ബോബി പറഞ്ഞു. തനിക്ക് നേരിട്ട് അത് അനുഭവം ഉണ്ടെന്നും പണത്തിനോട് യാതൊരു ആസ്‌കതിയുമില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു മറഡോണ എന്നും ബോബി വെളിപ്പെടുത്തി.
(ചിത്രങ്ങള്‍/വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…