Top Stories

പതിനാറുകാരിയെ 200 ലേറെ പേര്‍ പീഡിപ്പിച്ചു : ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും എത്തിച്ചു നല്‍കുന്ന വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. പിടിയിലായതോടെ പെണ്‍കുട്ടി ദയനീയാവസ്ഥ തുറന്നു പറഞ്ഞതു കേട്ട് ഏവരും ഞെട്ടിത്തരിച്ചുപോയി. തന്നെ ഇതിനകം 200 ലധികം പേര്‍ക്ക് കാഴ്ചവെച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സ്ത്രീകള്‍ മാത്രം ഓപ്പറേറ്റ് ചെയ്ത ഈ സെക്‌സ് റാക്കറ്റ് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് മുന്‍കൈ എടുത്ത് നടത്തിയിരുന്നു. പോലീസ് ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു.

മധുര നിവാസിയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന കൊടിയ ക്രൂരതയുടെ കഥ പുറത്തു വരുമ്പോള്‍ വിവരം അറിഞ്ഞ് തമിഴകം ഞെട്ടിത്തരിച്ചു. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്വത്തിലായിരുന്നു പീഢനം നടന്നിരുന്നത്. ഇവരെ മധുര തലക്കുളം പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. സംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇനി എത്രപേര്‍ ഈ ശൃംഖലയുടെ കണ്ണികളായിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

മനുഷ്യക്കടത്ത് സംബന്ധിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നടത്തിയ അന്വേഷണമാണ് ഈ വന്‍ റാക്കറ്റിലേക്ക് പോലീസിനെ എത്തിച്ചത്. മധുര ഡെപ്യൂട്ടീ കമ്മിഷണര്‍ ശിവപ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. നാലു വരഷം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ മാനസിക നില ആകെ തകരാറിലായി. പലപ്പോഴും പലതും ബോധമില്ലാത്തതുപോലെ പെരുമാറാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണത്തില്‍ വലിയ ആശങ്ക ജനിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥ കണ്ട് അച്ഛന്റെ സഹോദരിയായ അന്നലക്ഷ്മി പെണ്‍കുട്ടിയുടെ സംരക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് അന്നലക്ഷ്മിയുടെ പരിചയത്തിലുള്ള ആളുകള്‍ക്ക് കാഴ്ചവെച്ചു തുടങ്ങി. കൂടുതല്‍ പണം ലഭിക്കുമെന്ന ഉദ്ദേശ്യത്തില്‍ പെണ്‍കുട്ടിയെ അന്നലക്ഷ്മി പ്രദേശത്തെ പ്രസിദ്ധയായ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയെ ഏല്പിച്ചു. പെണ്‍കുട്ടിക്ക് അവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. രക്ഷപ്പെട്ടാല്‍ തന്നെ തനിക്ക് പോവാനിടമിത്തതും പെണ്‍കുട്ടിയെ അവര്‍ പറയുന്നത് അനുസരിച്ച് നില്‍ക്കാന്‍ സാഹചര്യം പ്രേരിപ്പിച്ചു.

പിന്നീട് പെണ്‍കുട്ടിക്ക് പണവും മൊബൈല്‍ ഫോണുകളും മറ്റു ലൗകിക സാഹചര്യങ്ങളും നല്‍കി പ്രലോഭിപ്പിച്ച ലോറിത്താവളങ്ങളിലേക്ക് മാറ്റി. അവിടെ നിന്നും നിരവധി ലോറി ഡ്രൈവര്‍മാര്‍ അവളെ പീഢനത്തിന് ഇരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്നമ്മലക്ഷ്മിയുടെ നേതൃത്വത്തില്‍ സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കായി പെണ്‍കുട്ടിയെ കൈമാറി. ഇരുവരും മാറി മാറി പെണ്‍കുട്ടിയെ പലയിടങ്ങളിലും പല ആളുകള്‍ക്കുമായി എത്തിച്ചു.

പെണ്‍കുട്ടിയെ കസ്റ്റമേഴ്‌സിന് എത്തിക്കാന്‍ ഇവര്‍ക്ക് പ്രത്യേകം രീതികള്‍ ഉണ്ടായിരുന്നു. ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ പലയിടങ്ങളിലും എത്തിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആംബുലന്‍സ് ഓടിച്ചിരുന്നത് ചിന്നതമ്പി എന്നയാളാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. അയാളെ പിടികൂടുന്നതിനായി പോലീസ്് വലവിരിച്ചു കഴിഞ്ഞു. പ്രതികളുടെ നിലവില്‍ ഉപയോഗിക്കുന്ന കാലം മുതലുള്ള ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഈ ശൃംഖലയിലെ കണ്ണികളായ ആളുകളെ ഇനിയും പിടികൂടാന്‍ സാധ്യമാവുമെന്നാണ് പോലീസ കരുതുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

12 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

12 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

16 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

19 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

19 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

24 hours ago