ചെന്നൈ: തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും എത്തിച്ചു നല്‍കുന്ന വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. പിടിയിലായതോടെ പെണ്‍കുട്ടി ദയനീയാവസ്ഥ തുറന്നു പറഞ്ഞതു കേട്ട് ഏവരും ഞെട്ടിത്തരിച്ചുപോയി. തന്നെ ഇതിനകം 200 ലധികം പേര്‍ക്ക് കാഴ്ചവെച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സ്ത്രീകള്‍ മാത്രം ഓപ്പറേറ്റ് ചെയ്ത ഈ സെക്‌സ് റാക്കറ്റ് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് മുന്‍കൈ എടുത്ത് നടത്തിയിരുന്നു. പോലീസ് ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു.
മധുര നിവാസിയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന കൊടിയ ക്രൂരതയുടെ കഥ പുറത്തു വരുമ്പോള്‍ വിവരം അറിഞ്ഞ് തമിഴകം ഞെട്ടിത്തരിച്ചു. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്വത്തിലായിരുന്നു പീഢനം നടന്നിരുന്നത്. ഇവരെ മധുര തലക്കുളം പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. സംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇനി എത്രപേര്‍ ഈ ശൃംഖലയുടെ കണ്ണികളായിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
മനുഷ്യക്കടത്ത് സംബന്ധിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നടത്തിയ അന്വേഷണമാണ് ഈ വന്‍ റാക്കറ്റിലേക്ക് പോലീസിനെ എത്തിച്ചത്. മധുര ഡെപ്യൂട്ടീ കമ്മിഷണര്‍ ശിവപ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. നാലു വരഷം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ മാനസിക നില ആകെ തകരാറിലായി. പലപ്പോഴും പലതും ബോധമില്ലാത്തതുപോലെ പെരുമാറാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണത്തില്‍ വലിയ ആശങ്ക ജനിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥ കണ്ട് അച്ഛന്റെ സഹോദരിയായ അന്നലക്ഷ്മി പെണ്‍കുട്ടിയുടെ സംരക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് അന്നലക്ഷ്മിയുടെ പരിചയത്തിലുള്ള ആളുകള്‍ക്ക് കാഴ്ചവെച്ചു തുടങ്ങി. കൂടുതല്‍ പണം ലഭിക്കുമെന്ന ഉദ്ദേശ്യത്തില്‍ പെണ്‍കുട്ടിയെ അന്നലക്ഷ്മി പ്രദേശത്തെ പ്രസിദ്ധയായ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയെ ഏല്പിച്ചു. പെണ്‍കുട്ടിക്ക് അവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. രക്ഷപ്പെട്ടാല്‍ തന്നെ തനിക്ക് പോവാനിടമിത്തതും പെണ്‍കുട്ടിയെ അവര്‍ പറയുന്നത് അനുസരിച്ച് നില്‍ക്കാന്‍ സാഹചര്യം പ്രേരിപ്പിച്ചു.
പിന്നീട് പെണ്‍കുട്ടിക്ക് പണവും മൊബൈല്‍ ഫോണുകളും മറ്റു ലൗകിക സാഹചര്യങ്ങളും നല്‍കി പ്രലോഭിപ്പിച്ച ലോറിത്താവളങ്ങളിലേക്ക് മാറ്റി. അവിടെ നിന്നും നിരവധി ലോറി ഡ്രൈവര്‍മാര്‍ അവളെ പീഢനത്തിന് ഇരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്നമ്മലക്ഷ്മിയുടെ നേതൃത്വത്തില്‍ സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കായി പെണ്‍കുട്ടിയെ കൈമാറി. ഇരുവരും മാറി മാറി പെണ്‍കുട്ടിയെ പലയിടങ്ങളിലും പല ആളുകള്‍ക്കുമായി എത്തിച്ചു.
പെണ്‍കുട്ടിയെ കസ്റ്റമേഴ്‌സിന് എത്തിക്കാന്‍ ഇവര്‍ക്ക് പ്രത്യേകം രീതികള്‍ ഉണ്ടായിരുന്നു. ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ പലയിടങ്ങളിലും എത്തിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആംബുലന്‍സ് ഓടിച്ചിരുന്നത് ചിന്നതമ്പി എന്നയാളാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. അയാളെ പിടികൂടുന്നതിനായി പോലീസ്് വലവിരിച്ചു കഴിഞ്ഞു. പ്രതികളുടെ നിലവില്‍ ഉപയോഗിക്കുന്ന കാലം മുതലുള്ള ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഈ ശൃംഖലയിലെ കണ്ണികളായ ആളുകളെ ഇനിയും പിടികൂടാന്‍ സാധ്യമാവുമെന്നാണ് പോലീസ കരുതുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…