ചെന്നൈ: തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും എത്തിച്ചു നല്‍കുന്ന വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. പിടിയിലായതോടെ പെണ്‍കുട്ടി ദയനീയാവസ്ഥ തുറന്നു പറഞ്ഞതു കേട്ട് ഏവരും ഞെട്ടിത്തരിച്ചുപോയി. തന്നെ ഇതിനകം 200 ലധികം പേര്‍ക്ക് കാഴ്ചവെച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സ്ത്രീകള്‍ മാത്രം ഓപ്പറേറ്റ് ചെയ്ത ഈ സെക്‌സ് റാക്കറ്റ് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് മുന്‍കൈ എടുത്ത് നടത്തിയിരുന്നു. പോലീസ് ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു.
മധുര നിവാസിയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന കൊടിയ ക്രൂരതയുടെ കഥ പുറത്തു വരുമ്പോള്‍ വിവരം അറിഞ്ഞ് തമിഴകം ഞെട്ടിത്തരിച്ചു. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്വത്തിലായിരുന്നു പീഢനം നടന്നിരുന്നത്. ഇവരെ മധുര തലക്കുളം പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. സംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇനി എത്രപേര്‍ ഈ ശൃംഖലയുടെ കണ്ണികളായിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
മനുഷ്യക്കടത്ത് സംബന്ധിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നടത്തിയ അന്വേഷണമാണ് ഈ വന്‍ റാക്കറ്റിലേക്ക് പോലീസിനെ എത്തിച്ചത്. മധുര ഡെപ്യൂട്ടീ കമ്മിഷണര്‍ ശിവപ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. നാലു വരഷം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ മാനസിക നില ആകെ തകരാറിലായി. പലപ്പോഴും പലതും ബോധമില്ലാത്തതുപോലെ പെരുമാറാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണത്തില്‍ വലിയ ആശങ്ക ജനിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥ കണ്ട് അച്ഛന്റെ സഹോദരിയായ അന്നലക്ഷ്മി പെണ്‍കുട്ടിയുടെ സംരക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് അന്നലക്ഷ്മിയുടെ പരിചയത്തിലുള്ള ആളുകള്‍ക്ക് കാഴ്ചവെച്ചു തുടങ്ങി. കൂടുതല്‍ പണം ലഭിക്കുമെന്ന ഉദ്ദേശ്യത്തില്‍ പെണ്‍കുട്ടിയെ അന്നലക്ഷ്മി പ്രദേശത്തെ പ്രസിദ്ധയായ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയെ ഏല്പിച്ചു. പെണ്‍കുട്ടിക്ക് അവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. രക്ഷപ്പെട്ടാല്‍ തന്നെ തനിക്ക് പോവാനിടമിത്തതും പെണ്‍കുട്ടിയെ അവര്‍ പറയുന്നത് അനുസരിച്ച് നില്‍ക്കാന്‍ സാഹചര്യം പ്രേരിപ്പിച്ചു.
പിന്നീട് പെണ്‍കുട്ടിക്ക് പണവും മൊബൈല്‍ ഫോണുകളും മറ്റു ലൗകിക സാഹചര്യങ്ങളും നല്‍കി പ്രലോഭിപ്പിച്ച ലോറിത്താവളങ്ങളിലേക്ക് മാറ്റി. അവിടെ നിന്നും നിരവധി ലോറി ഡ്രൈവര്‍മാര്‍ അവളെ പീഢനത്തിന് ഇരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്നമ്മലക്ഷ്മിയുടെ നേതൃത്വത്തില്‍ സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കായി പെണ്‍കുട്ടിയെ കൈമാറി. ഇരുവരും മാറി മാറി പെണ്‍കുട്ടിയെ പലയിടങ്ങളിലും പല ആളുകള്‍ക്കുമായി എത്തിച്ചു.
പെണ്‍കുട്ടിയെ കസ്റ്റമേഴ്‌സിന് എത്തിക്കാന്‍ ഇവര്‍ക്ക് പ്രത്യേകം രീതികള്‍ ഉണ്ടായിരുന്നു. ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ പലയിടങ്ങളിലും എത്തിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആംബുലന്‍സ് ഓടിച്ചിരുന്നത് ചിന്നതമ്പി എന്നയാളാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. അയാളെ പിടികൂടുന്നതിനായി പോലീസ്് വലവിരിച്ചു കഴിഞ്ഞു. പ്രതികളുടെ നിലവില്‍ ഉപയോഗിക്കുന്ന കാലം മുതലുള്ള ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഈ ശൃംഖലയിലെ കണ്ണികളായ ആളുകളെ ഇനിയും പിടികൂടാന്‍ സാധ്യമാവുമെന്നാണ് പോലീസ കരുതുന്നത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…