ഡബ്ലിൻ: മെയ് അവസാനം വരെയുള്ള കണക്കനുസരിച്ച് അയർലണ്ട് സര്‍ക്കാരിന്റെ ഖജനാവിൽ 1.4 ബില്യണ്‍ യൂറോയുടെ മിച്ചം കാണിക്കുന്നതായി ധനകാര്യ വകുപ്പ്. വാറ്റ്, വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയിലെല്ലാം വന്‍ വര്‍ധനവുണ്ടായതും കസ്റ്റംസ് നികുതി വരുമാനം കൂടിയതുമാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക മികവിന് കാരണമായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നത് 6 ബില്യണ്‍ യൂറോയുടെ കമ്മിയായിരുന്നു. ഈ സ്ഥാനത്താണ് കമ്മിയും നികത്തിയുള്ള അയര്‍ലണ്ടിന്റെ സാമ്പത്തിക മുന്നേറ്റം.
നികുതി റിട്ടേണുകളിലൂടെ 7.4 ബില്യണ്‍ യൂറോയുടെ നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. വരുമാന നികുതിയില്‍ 17% വര്‍ധനവാണുണ്ടായത്. വാറ്റ് 29%, കോര്‍പ്പറേഷന്‍ നികുതി 77% എന്നിങ്ങനെയും കൂടി. 2021ലെ ഇതേ കാലയളവിനേക്കാള്‍ 2.3 ബില്യണ്‍ കൂടുതലാണിതെന്ന് കണക്കുകള്‍ പറയുന്നു. ബ്രക്‌സിറ്റിനു ശേഷം കഴിഞ്ഞ വര്‍ഷം യുകെയുമായുള്ള വ്യാപാരം വര്‍ധിച്ചതോടെ കസ്റ്റംസ് വരവും 29% കൂടി. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ചെലവിനേക്കാള്‍ നാല് ശതമാനം 1.2 ബില്യണ്‍ യൂറോ കുറവായതും നേട്ടം കൈവരിക്കാൻ ഇടയാക്കി.
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…