ഡബ്ലിൻ: മെയ് അവസാനം വരെയുള്ള കണക്കനുസരിച്ച് അയർലണ്ട് സര്‍ക്കാരിന്റെ ഖജനാവിൽ 1.4 ബില്യണ്‍ യൂറോയുടെ മിച്ചം കാണിക്കുന്നതായി ധനകാര്യ വകുപ്പ്. വാറ്റ്, വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയിലെല്ലാം വന്‍ വര്‍ധനവുണ്ടായതും കസ്റ്റംസ് നികുതി വരുമാനം കൂടിയതുമാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക മികവിന് കാരണമായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നത് 6 ബില്യണ്‍ യൂറോയുടെ കമ്മിയായിരുന്നു. ഈ സ്ഥാനത്താണ് കമ്മിയും നികത്തിയുള്ള അയര്‍ലണ്ടിന്റെ സാമ്പത്തിക മുന്നേറ്റം.
നികുതി റിട്ടേണുകളിലൂടെ 7.4 ബില്യണ്‍ യൂറോയുടെ നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. വരുമാന നികുതിയില്‍ 17% വര്‍ധനവാണുണ്ടായത്. വാറ്റ് 29%, കോര്‍പ്പറേഷന്‍ നികുതി 77% എന്നിങ്ങനെയും കൂടി. 2021ലെ ഇതേ കാലയളവിനേക്കാള്‍ 2.3 ബില്യണ്‍ കൂടുതലാണിതെന്ന് കണക്കുകള്‍ പറയുന്നു. ബ്രക്‌സിറ്റിനു ശേഷം കഴിഞ്ഞ വര്‍ഷം യുകെയുമായുള്ള വ്യാപാരം വര്‍ധിച്ചതോടെ കസ്റ്റംസ് വരവും 29% കൂടി. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ചെലവിനേക്കാള്‍ നാല് ശതമാനം 1.2 ബില്യണ്‍ യൂറോ കുറവായതും നേട്ടം കൈവരിക്കാൻ ഇടയാക്കി.
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…