കോവിഡ് : 15 കോടി കുട്ടികള്‍ കൊടുംദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി -യൂണിസെഫ്

ന്യൂയോര്‍ക്ക്: കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യൂണിസെഫ് കോവിഡ് കാലഘട്ടത്തില്‍ നടത്തിയ പഠനപ്രകാരം കോവിഡ് പാന്‍ഡെമിക് ഏതാണ്ട് 15 കോടിയിലധികം കുട്ടികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിനിക്കി എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു.

COVID-19 പാന്‍ഡെമികിന്റെ ഭാഗമായി ലോകം മുഴുക്കെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നടപടികള്‍ വിവിധ തലങ്ങളിലുള്ള വിവിധ രാജ്യങ്ങളില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമയ വര്‍ദ്ധനവിന് കാരണമായതായി യുണിസെഫ് പുറത്തിറക്കിയ ”സേവ് ദി ചില്‍ഡ്രന്‍ ” റിപ്പോര്‍ട്ടുകളുടെ വിശകലനം വ്യാഴാഴ്ച പുറത്തുവിട്ടു. ചുരുക്കത്തില്‍, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഏകദേശം 1.2 ബില്യണ്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു. ഈ വര്‍ഷം ആദ്യം പാന്‍ഡെമിക് ബാധിച്ചതിനുശേഷം ഏതാണ്ട് 15 കോടി അധിക കുട്ടികളാണ് കൊടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്.

70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, പോഷകാഹാരം, ശുചിത്വം, വെള്ളം എന്നിവ സംബന്ധമായി ലഭിച്ച അടിസ്ഥാന വിവരങ്ങള്‍ ഉപയോഗിച്ചാണ് യൂണിസെഫ് ”മള്‍ട്ടി-ഡൈമെന്‍ഷണല്‍” ദാരിദ്ര്യ വിശകലനം നടത്തിയത്. ഇതുപോലെ പാന്‍ഡെമിക്കിന് മുമ്പ് വിശകലനം ചെയ്ത രാജ്യങ്ങളിലെ 45 ശതമാനം കുട്ടികളിലും ഈ നിര്‍ണായക അടിസ്ഥാന ആവശ്യങ്ങളിലൊന്നെങ്കിലും ഗുരുതരമായി നഷ്ടപ്പെട്ടുവെന്ന് പാന്‍ഡമികിന് ശേഷം നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മള്‍ട്ടി-ഡൈമെന്‍ഷണല്‍ ദാരിദ്ര്യത്തിന്റെ ഓരോ റിപ്പോര്‍ട്ടുകളിലും എത്ര കുട്ടികള്‍ വീതം നഷ്ടപ്പെട്ടുവെന്ന് യുണിസെഫും സേവ് ദി ചില്‍ഡ്രനും വിശദമായി പരിശോധിച്ചു. ഇന്ന് കുട്ടികള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിന് ഒരു സ്ഥിതിവിവരക്കണക്ക് നല്‍കുന്നതിന് വിശകലനം ചെയ്ത രാജ്യങ്ങളിലെ ശിശു ജനസംഖ്യയുമായി ഇത് താരതമ്യം ചെയ്താണ് റിപ്പോര്‍ട്ടുകള്‍ രൂപീകരിച്ചത്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് രണ്ട് സംഘടനകളുടെ മുന്നറിയിപ്പ്. കുട്ടികളുടെ ദാരിദ്ര്യം പണമൂല്യത്തേക്കാള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് വളരെ ഗൗരവമായി കണക്കാക്കേണ്ട വസ്തുതയാണ്. ഗാര്‍ഹിക വരുമാനം പോലുള്ള പണ ദാരിദ്ര്യത്തിന്റെ നടപടികള്‍ പ്രധാനമാണെങ്കിലും, ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ഭാഗികമായ ഒരു വീക്ഷണം മാത്രമാണ് അവ നല്‍കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, ജലം, ശുചിത്വം, ഭവന ദാരിദ്ര്യം എന്നിവ പരിഹരിക്കുന്നതിന് മള്‍ട്ടി-സെക്ടറല്‍ നയങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തുന്നതിനും കൂടുതല്‍ നഷ്ടങ്ങള്‍ തടയുന്നതിനും സാമൂഹ്യ പരിരക്ഷ, ഉള്‍ക്കൊള്ളുന്ന ധനനയങ്ങള്‍, സാമൂഹ്യ സേവനങ്ങളിലെ നിക്ഷേപം, തൊഴില്‍, കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള തൊഴില്‍ വിപണി ഇടപെടലുകള്‍ എന്നിവ വളരെ നിര്‍ണായകമാണ്. കുട്ടികള്‍ക്ക് വിദൂരമായി വിദ്യാഭ്യാസം തുടരാന്‍ ആവശ്യമായ സാങ്കേതികവിദ്യ; ഒപ്പം ശമ്പളത്തോടുകൂടിയ അവധി, ശിശു പരിപാലനം പോലുള്ള കുടുംബ സൗഹാര്‍ദ്ദ നയങ്ങളില്‍ കൃത്യമായ നിക്ഷേപങ്ങള്‍ മാത്രമാണ് ഇതിനൊരു പരിഹാരം.

മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്, ദരിദ്രരായ കുട്ടികള്‍ വീണ്ടും ദരിദ്രരാകുന്നു എന്ന് പഠന കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ചില കുട്ടികള്‍ ഒന്നോ അതിലധികമോ തരത്തിലുള്ള ദാരിദ്ര്യങ്ങള്‍ അനുഭവിച്ചേക്കാം. ഒരു കുട്ടിക്ക് ശരാശരി അനുഭവിക്കുന്ന ദാരിദ്ര്യങ്ങളുടെ എണ്ണം ഓരോ ദരിദ്രരായ കുട്ടികളും എങ്ങനെയെന്ന് വിലയിരുത്താനും അവരെപ്പറ്റി പഠിക്കാനും ഉപയോഗിക്കാം. പാന്‍ഡെമിക്കിന് മുമ്പ്, ഒരു കുട്ടിക്ക് കടുത്ത ദാരിദ്ര്യത്തിന്റെ ശരാശരി എണ്ണം 0.7 ആയിരുന്നു. ഇപ്പോള്‍ ഇത് 15 ശതമാനം വര്‍ദ്ധിച്ച് 0.85 ആയി ഉയര്‍ന്നു. COVID-19 കേസുകള്‍ ജീവന്‍ രക്ഷിക്കുന്ന ആരോഗ്യ സേവനങ്ങളെ തകര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അമ്മമാരുടെയും കുട്ടികളുടെയും നിലനില്‍പ്പിന് വലിയ അപകടമുണ്ടെന്ന് യുകെയിലെ പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിലെ ഒരു റിപ്പോര്‍ട്ട് നേരത്തെ പറഞ്ഞിരുന്നു. കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ഫലമായി അവശ്യ ആരോഗ്യ സേവനങ്ങള്‍ തകരാറിലായാല്‍ താഴ്ന്ന വരുമാനക്കാരായ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ മാതൃ-ശിശുമരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കള്‍ തെളിവുകള്‍ ഹാജരാക്കി.

ഗുജറാത്തില്‍ ശിശുജനനങ്ങളില്‍ 40 ശതമാനം ഇടിവുണ്ടായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഹമ്മദാബാദ് ജില്ലയില്‍ മാത്രം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ (13,800) 60 ശതമാനം തത്സമയ ജനനമാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇതേ കാലയളവില്‍ ഇത് 34,500 ആയിരുന്നു.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

5 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

10 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

23 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago