America

മലയാളി വിദ്യാർത്ഥി റയൻ മാത്യു “മാനേജർ/കോച്ച്” പദവിയിൽ

 പി.പി ചെറിയാന്‍

ഡാളസ്: ഡാളസ് മെട്രോപ്ലക്സിലെ സണ്ണിവെയ്ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ  റയൻ മാത്യുവിന്റെ ഫുട്ബോൾപ്രേമത്തിന്റെ കഥയാണു ഈ അടുത്തിടെ മാധ്യമ ശ്രദ്ധനേടിയത്. കേരളത്തിലെ പുനലൂർ-ഇടമൺ സ്വദേശികളായ ബിജു-ലിജി മാത്യു ദമ്പതികളുടെ മൂത്തമകനായ റയൻ, സ്കൂൾ ടീമിന്റെ “മാനേജർ/കോച്ച്” പദവിയിൽ എത്തിയചരിത്രം ഡാളസിലെ  പ്രമുഖ ഇംഗ്ലീഷ് ദിനപത്രം  “കളിയിൽ തന്ത്രങ്ങളെ മെനയാൻ കോച്ചിനു സഹായമായി ഒരു മലയാളി വിദ്യാർത്ഥി ” എന്നൊരു ഫീച്ചർ റയനെ  കുറിച്ച് ആക്കിയിരുന്നു. എട്ടാം വയസ്സിൽ ടെലിവിഷനിൽ ആദ്യ ഫുട്ബോൾ കളി ക ണ്ടതു മുതലാണു അമേരിക്കയിൽ ജനപ്രിയമായ ഈ കളിയിലേക്ക് റയാൻ ആകൃഷ്ടനാകുന്നത്.  

ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ കളിയോട് താല്പര്യം ജനിച്ച റയൻ, കോളേജ് – പ്രഫഷണൽ ലീഗ് കളികളിൽകൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. അന്നു മുതലേ തന്റെ ഉള്ളിലെ  അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ഫുട്ബോൾകളിക്കാരൻ ആവുക എന്നത്. എന്നാൽ പരിക്കുകൾ താരതമ്യേന സാധാരണമായ ഒരു കായിക ഇനമായതിനാൽ, സുരക്ഷാകാരണങ്ങൾ കണക്കിലെടു മാതാപിതാക്കൾ  ആഗ്രഹം ഉപേക്ഷിക്കുവാൻ റയനോട് ആവശ്യപ്പെടുകയായിരുന്നു. സാധാരണ ഒരു ഫുട്ബോൾകളിക്കാരനു വേണ്ടുന്ന ശാരീരിക ഘടനയില്ലാത്തതിനാൽ മാതാപിതാക്കളുടെ തീരുമാനം ഈ പതിനഞ്ച്കാരനു മനസ്സില്ലാ മനസ്സോടെ സ്വീകരിക്കേണ്ടിവന്നു. കളിയുടെ ഒരു വലിയ ആരാധകനായി മാറി കഴിഞ്ഞിരുന്ന റയാൻ, കുഞ്ഞു മനസ്സിലെ ആഗ്രഹം ഉപേക്ഷിക്കുവാൻ തയ്യാറായില്ല. ഇപ്പോൾ ഹൈസ്കൂൾ ഫുട്ബോൾ ടീമിനൊപ്പം ടർഫ് മൈതാനത്ത് മിക്ക ദിവസങ്ങളിലും റയൻ ഉണ്ടാകും. കോച്ചിംഗ് സ്റ്റാഫിന്റെ ഒപ്പം സൈഡ് ലൈനിൽ.

സ്കൂൾ ടീമിന്റെ പരിശീലന ദിവസങ്ങളിൽ റയാൻ, ഡ്രോണിന്റ്സഹായത്തോടെ, കളിക്കളത്തിലെ വിവിധ ദൃശ്യങ്ങൾ പകർത്തി കോച്ചിംഗ് സ്റ്റാഫിനെ ഏല്പിക്കും. ഇത് ടീമിന്റെ അടുത്തകളിയിൽ പുതിയ തന്ത്രങ്ങളെ മെനയുവാൻ കോച്ചിംഗ്സ്റ്റാഫിനെ സഹായിക്കും. ടീം കളിക്കുമ്പോഴും, റയാൻ “പൊടിക്കൈ നിർദ്ദേശങ്ങൾ” നൽകാറുണ്ട്. ഫുട്ബോളിന്റെ പ്രതിരോധനിരയുടെ നീക്കങ്ങൾ പഠിക്കുവാനും, വിവിധപ്രതിരോധ കവറേജുകൾ മനസ്സിലാക്കുവാനും താൻതയ്യാറാക്കിയ വിവരങ്ങൾ അടങ്ങിയ 70-ലധികം പേജുകളുള്ള ഗൂഗിൾ ഡോക്യുമെന്റ് റയൻ സൂക്ഷിക്കുന്നുണ്ട്. സ്കൂൾ ടീമിന്റെ പ്രധാന പരിശീലകനും, മറ്റ് കോച്ചിംഗ് സ്റ്റാഫും ഈ കൊച്ചുമിടുക്കന്റെ പ്രതിജ്ഞാ ബദ്ധതയോടുള്ള പ്രവർത്തിയിൽ സന്തുഷ്ടരാണു.

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആർക്കിടെക്ചർ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം ലക്ഷ്യമിടുന്ന ഈ ഫുട്ബോൾ പ്രേമിക്ക് ഒരു പ്രഫഷണൽ ടീമിന്റെ ഒഫൻസീവ് കോർഡിനേറ്റർ പദവിയിൽ എത്തണമെനാന്നാഗ്രഹം.  
അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണു അമേരിക്കൻ ഫുട്ബോൾ. സോക്കർ, റഗ്ബി എന്നീ കായിക ഇനങ്ങളിൽ നിന്നു ഉരുത്തിരിഞ്ഞ ഈ കായിക ഇനത്തിന്റെഏറ്റവും പ്രചുരപ്രചാരം നേടിയിട്ടുള്ളത് പ്രൊഫഷണൽ, കോളേജ് തലങ്ങൾ ആണെങ്കിലും, മിഡിൽ സ്കൂൾ തലത്തിൽമുതൽ കളിച്ചു വരുന്നുണ്ട്. പ്രൊഫഷണൽ ഫുട്ബോൾ ലീഗ്ഏകദേശം 16 ബില്യൺ യു. എസ്. ഡോളർ വാർഷിക വരുമാനംനേടുന്നതിനാൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായസ്പോർട്സ് ലീഗായി അമേരിക്കൻ ഫുട്ബോൾമാറിയിരിക്കുകയാണു.

Newsdesk

Recent Posts

കോസ്റ്റ് റെന്റൽ സ്കീമിന് കീഴിൽ വാടകക്കാർക്ക് 30% കിഴിവ് ലഭിക്കുന്നു- ESRI

ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ കോസ്റ്റ് റെന്റൽ ഹൗസിംഗ് സ്കീം വാടകക്കാർ സ്വകാര്യ…

1 hour ago

“ഒരു ദുരൂഹ സാഹചര്യത്തിൽ” അയർലൻഡിൽ

“ഒരു ദുരൂഹ സാഹചര്യത്തിൽ” സിനിമ അയർലൻഡിൽ പ്രദർശനത്തിലെത്തി. Kunchacko Boban കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ Sajin Gopu, Dileesh…

11 hours ago

വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…

23 hours ago

വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!

യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…

24 hours ago

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…

24 hours ago

അയർലണ്ട് സീറോ മലബാർ സഭയുടെ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25ന് താലായിൽ

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…

24 hours ago