ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി, ഈ റോബോട്ട് കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും. അമേരിക്കയിലെ മസച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് ആണ് മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ റോബോട്ടിനെ വികസിപ്പിച്ചത്. നായയുമായി രൂപസാദൃശ്യം തോന്നിപ്പിക്കുന്ന റോബോട്ടിന് സ്‌പോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന നാല് ക്യാമറകള്‍ ഉപയോഗിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. ശ്വസന നിരക്ക്, രക്തത്തിലെ ഓക്‌സിജന്‍ നില, ശരീരോഷ്മാവ്, പള്‍സ് നിരക്ക് എന്നിവ മനസ്സിലാക്കിയാണ് ഒരാള്‍ രോഗിയാണോ അല്ലയോ എന്ന് റോബോട്ട് മനസ്സിലാക്കുക. രണ്ടു മീറ്റര്‍ അകലെ നിന്നു പോലും റോബോട്ടിന് രോഗനിര്‍ണയം സാധ്യമാകും.
റോബോട്ടിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന ടാബ്ലറ്റ് ഉപയോഗിച്ച് ഡോക്റ്റര്‍മാര്‍ക്ക് രോഗികളോട് നേരിട്ട് കാണാതെ തന്നെ സംസാരിക്കാനുമാകും. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതാകും റോബോട്ടെന്ന് എംഐറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍ഫ്രാറെഡ്, മോണോക്രോം ക്യാമറകളാണ് ലക്ഷണങ്ങള്‍ കണ്ടെത്തി രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്നത്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…