America

ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിന് ‘സിഖ് ഹീറോ അവാർഡ്’ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :യുഎസിലെ ഇന്ത്യൻ സ്ഥാനപതിക്ക് “സിഖ് ഹീറോ അവാർഡ്” ലഭിച്ചു, ഖൽസ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവാർഡ് സ്വീകരിച്ച ശേഷം ചെയ്ത പ്രസംഗത്തിൽ തരൺജിത് സിംഗ് പറഞ്ഞു

യുഎസിലെ ഇന്ത്യൻ മിഷനുകളിൽ ഖാലിസ്ഥാൻ അനുകൂലികളുടെ ഒരു ചെറിയ സംഘം നടത്തിയ അക്രമത്തിന് ദിവസങ്ങൾക്ക് ശേഷമാണ് യുഎസിലെ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞന് ഈ അവാർഡ് ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂലികൾ അടുത്തിടെ ഇന്ത്യൻ എംബസിയിൽ അക്രമം അഴിച്ചുവിടുകയും സന്ധുവിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു.യു എസിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഖാലിസ്ഥാൻ അനുകൂലികൾ തരൺജിത് സിംഗ് സന്ധുവിനെ ലക്ഷ്യമിട്ടിരുന്നു.

അവാർഡ് ഏറ്റുവാങ്ങിയ ശേഷം തന്റെ പ്രസംഗം നടത്തുമ്പോൾ, വിഘടനവാദികൾക്കെതിരെ ശക്തവും സുപ്രധാനവുമായ നിലപാട് അദ്ദേഹം പ്രകടിപ്പിക്കുകയും ഖാലിസ്ഥാൻ അനുകൂലികൾക്ക് ശക്തമായ സന്ദേശം നൽകുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും നടപ്പാക്കാൻ ശ്രമിക്കുന്ന വിവിധ മേഖലകളിൽ യുഎസുമായുള്ള വിപുലീകരിക്കുന്ന പങ്കാളിത്തം സർക്കാരും ജനങ്ങളും പ്രത്യേകിച്ച് യുവജനങ്ങളും പ്രയോജനപ്പെടുത്തണം,” അദ്ദേഹം പറഞ്ഞു.

“തഖ്ത് (സുവർണ്ണ ക്ഷേത്രം), നിഷാൻ സാഹിബ് എന്നിവിടങ്ങളിൽ പറക്കുന്ന ഖൽസ പതാക, ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാർവത്രിക സ്‌നേഹത്തിന്റെയും പതാകയാണ്, ഈ ചിഹ്നം ഉപയോഗിക്കുക, എന്നാൽ അതിനെ അപമാനിക്കരുത്,” അക്രമ സംഭവങ്ങളെ പരാമർശിച്ച് സന്ധു പറഞ്ഞു.

യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിഘടനവാദികളുടെ ഒരു ചെറിയ സംഘം ഖാലിസ്ഥാനി പതാകയുമായി ഇന്ത്യൻ എംബസിക്കും സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റിനും പുറത്ത്  പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു . നേരത്തെ, മാർച്ചിൽ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം നടന്നിരുന്നു. സാൻഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിൽ ഒത്തുകൂടിയ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ അമൃത്പാലിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

“ഇന്ത്യൻ സർക്കാർ രാജ്യത്തുടനീളമുള്ള എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള പൗരന്മാരെ കൊല്ലുകയാണ്” എന്ന അവ്യക്തമായ അവകാശവാദങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.”ഈ കാപട്യത്തിന് ഇപ്പോൾ വിരാമം …… നിങ്ങളുടെ കാറിന്റെ ചില്ലുകൾ തകരുന്ന ഒരു ദിവസം വരും, നിങ്ങൾക്ക് ഓടാൻ ഒരിടവുമില്ല,” ഖാലിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളുമായി അവർ ഇന്ത്യൻ എംബസിയെ ഭീഷണിപ്പെടുത്തി.

ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയ എല്ലാ പ്രായത്തിലുമുള്ള തലപ്പാവ് ധരിച്ചവരും പ്രതിഷേധക്കാരിൽ ഉൾപ്പെടുന്നു. ഡിസി-മേരിലാൻഡ്-വിർജീനിയ (ഡിഎംവി) പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അവർ വന്നത്. ഇംഗ്ലീഷിലും പഞ്ചാബിയിലും ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചു പഞ്ചാബ് പോലീസിനെ ലക്ഷ്യമാക്കി മുദ്രാവാക്യം വിളിക്കുന്നതിനും സംഘാടകർ മൈക്കുകൾ ഉപയോഗിച്ചു,

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…

2 days ago

ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം പിൻവലിച്ചു

ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…

2 days ago

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…

2 days ago

അയർലണ്ടിൽ ഊർജ്ജ നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ 11.9% വർധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…

3 days ago

ഡബ്ലിനിൽ റെയിൽ ഗതാഗത സർവീസുകൾ തടസ്സപ്പെടും

ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…

3 days ago

സ്വിറ്റ്‌സർലൻഡിൽ റെയിൽവേ സ്റ്റേഷനിൽ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

  സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…

3 days ago