Categories: America

“ഞങ്ങള്‍ക്ക് 1948 മുതല്‍ ശ്വാസം കിട്ടുന്നില്ല”; ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫല്‌സ്തീന്‍ ജനതയുടെ പ്രതിഷേധവും ആഗോള ശ്രദ്ധ നേടുന്നു

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലും ലോകത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധം നടക്കവെ ഫല്‌സ്തീന്‍ ജനതയുടെ പ്രതിഷേധവും ആഗോള ശ്രദ്ധ നേടുന്നു.

ഞങ്ങള്‍ക്ക് 1948 മുതല്‍ ശ്വാസം കിട്ടുന്നില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഫലസ്തീന്‍ ജനത തെരുവുകളില്‍ ഇസ്രഈല്‍ അധിനവേശത്തിനെതിരെ പ്രതിഷേധം നടത്തുന്നത്. 1948 ല്‍ ഇസ്രഈല്‍ സ്ഥാപിതമായതു മുതല്‍ ഫല്‌സതീന്‍ മേഖലയിലേക്ക് നടത്തുന്ന അധിനിവേശത്തെയാണ് പ്രതിഷേധക്കാര്‍ ഈ പ്ലക്കാര്‍ഡുകളിലൂടെ പരാമര്‍ശിക്കുന്നത്.

ഒപ്പം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഹാഷ് ടാഗ് ഇടുന്നുണ്ട്.

അമേരിക്കന്‍ പൊലീസിന്‍രെ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധം നടക്കുമ്പോള്‍ അതിനേക്കാള്‍ ക്രൂരമായി ഇസ്രഈല്‍ സേന ഫലസ്തീനികള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങളെ പലരും ചൂണ്ടിക്കാട്ടി.

ഇതില്‍ മെയ് 30 ന് ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഭിന്ന ശേഷിക്കാരനായ എയാദ്  ഹല്ലാഖ് എന്ന ഫല്‌സതീന്‍ യുവാവിന്റെ മരണത്തെയും ചിലര്‍ ഓര്‍മ്മിപ്പിച്ചു.

32 കാരനായ എയദ് ഹലാഖ് ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലന കേന്ദ്രത്തിലേക്ക് പോകവെയാണ് ഇസ്രഈല്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ജറുസലേമില്‍ വെച്ചായായിരുന്നു ഈ ഫലസ്തീന്‍ യുവാവിനെ കൊലപ്പെടുത്തിയത്. ഓട്ടിസം ബാധിതനായിരുന്നു എയാദ്  ഹല്ലാഖ്.

ഈ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന സ്‌കൂള്‍ കൗണ്‍സിലര്‍ പറയുന്നത് ഹലാഖ് ഭിന്ന ശേഷിക്കാരനാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നെന്നാണ്. ഹല്ലാഖിന്റെ കൈയ്യില്‍ തോക്കുണ്ടെന്ന് കരുതിയാണ് വെടിവെച്ചതെന്നാണ് പൊലീസ് പിന്നീട് നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൊലപാതകത്തെ അപലപിച്ചു കൊണ്ട് രംഗത്തു വരേണ്ടി വന്നു. സംഭവത്തില്‍ അനേഷണം നടത്തുമെന്നും നെതന്യാഹു പറഞ്ഞു.

യു.എസ് നഗരങ്ങളില്‍ ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ജോര്‍ജ് ഫ്ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ച ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു.

നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.


Newsdesk

Recent Posts

രോഗികളെ പരിചരിക്കുന്നതിൽ ഗുരുതര വീഴ്ച: വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി റദ്ദാക്കി

രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…

22 hours ago

കാനഡയിലെ ടെക് കമ്പനിയായ OpenText അയർലണ്ടിൽ 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…

23 hours ago

BEAUTY PAGEANT WITH A CAUSE – 26 CONTESTANTS FROM 7 NATIONS UNITE TO PROMOTE THE TRUTH ABOUT DRUGS

Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…

1 day ago

‘ഉയിർ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനംചെയ്തു

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…

1 day ago

ഓർമ്മപ്പൂക്കൾ; ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’ – സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…

2 days ago

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം; പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്'  ചരിത്രപരമായ നേട്ടത്തിലേക്ക്.…

2 days ago