മുംബൈ: കോവിഡ് കാരണം സമയവും കാലവും തെറ്റിയപ്പോള്‍ ഇന്ത്യന്‍ തുറമുഖത്ത് ചൈനീസ് ഉത്പന്നങ്ങള്‍ എങ്ങോട്ടുപോവണമെന്നറിയാതെ കെട്ടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ തുറമുഖങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഏതാണ്ട് 20,000 കോടി രൂപയുടെ ഉല്പന്നങ്ങള്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഒട്ടവിധത്തിലുള്ള എല്ലാ വിഭഗത്തിലുമുള്ള ഉല്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ട് എന്നാണ് അറിവ്.
കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ ഡിസംബര്‍വരെ കാലഘട്ടത്തില്‍ ഇന്ത്യയിലെ പല കമ്പനികളും വ്യക്തികളും നിരവധി ഓര്‍ഡറുകള്‍ പ്ലയിസ് ചെയ്തിരുന്നു. അവയൊക്കെ ലോക്ഡൗണ്‍ കാരണം ഇറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഏറെ കാലത്തിന് ശേഷമാണ് ഇവയെല്ലാം ഇന്ത്യന്‍ തുറമുഖങ്ങളില്‍ വന്നിറങ്ങിയത്. അതോടെ അവയുടെ കൃത്യമായ വിതരണവും മറ്റു കാര്യങ്ങളും നടക്കാതെയായി. ഫലമാണെങ്കില്‍ എല്ലാ പ്രൊഡക്ടുകളും പാക്ക് ചെയ്ത രീതിയില്‍ തന്നെ ഇന്ത്യന്‍ തുറമുഖത്ത് അടിഞ്ഞു കിടക്കുകയാണ്. ഇവ ഉടനെ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേ്േസ് സെക്രട്ടറി പ്രവീണ്‍ ഖാണ്ഡേവാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായി ചൈന-ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും ഇതിനുള്ള പ്രധാനകാരമായി.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…