ഒരുമാസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 41600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5200 രൂപയാണ് ഇന്ന് രാവിലത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇതിനെ കണക്കാക്കുന്നത്. ദേശീയ വിപണിയില്‍ കഴിഞ്ഞ ദിവസം കുത്തനെ ഇടിവുണ്ടായതിന് ശേഷം ഇന്ന് (ഓഗസ്റ്റ് 10) സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.46 ശതമാനം ഉയര്‍ന്ന് 55,040 രൂപയിലെത്തി. സ്വര്‍ണം, വെള്ളി ഫ്യൂച്ചറുകള്‍ 1.43 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 75,220 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 1,000 രൂപയും വെള്ളി കിലോഗ്രാമിന് 1,600 രൂപയും ഇടിഞ്ഞിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഈ വര്‍ഷം ഇതുവരെ 40 ശതമാനത്തിലധികം ഉയര്‍ന്നു.
കുത്തനെ ഇടിഞ്ഞതിന് ശേഷം ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില മാറിയിട്ടില്ല. സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 2,033.40 ഡോളറാണ് നിരക്ക്. ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ചു വരുന്ന കൊറോണ വൈറസ് കേസുകളും യുഎസ്-ചൈന സംഘര്‍ഷങ്ങളുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം കുറഞ്ഞ് 28.28 ഡോളറിലും പ്ലാറ്റിനം 0.9 ശതമാനം ഉയര്‍ന്ന് 970.12 ഡോളറിലും എത്തിയിരുന്നു.
ഇന്ന് ദുര്‍ബലമായ ഡോളറും സ്വര്‍ണ വിലയില്‍ നിര്‍ണായക ഘടകമായി. ഡോളര്‍ സൂചിക 0.09% ആണ് ഇടിഞ്ഞത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള പരമാവധി വായ്പ മൂല്യം 75 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് ബാങ്കുകളില്‍ സ്വര്‍ണം പണയം വയ്ക്കാനും സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90% വരെ വായ്പയായി നേടാനും കഴിയുമെന്നാണ്. ഇത് ഇതുവരെ 75% ആയിരുന്നു. ഇളവ് 2021 മാര്‍ച്ച് 31 വരെ ബാധകമായിരിക്കും.
സ്വര്‍ണത്തിന്റെ നിക്ഷേപ ആവശ്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റ് 0.46 ശതമാനം ഇടിഞ്ഞ് 1,262.12 ടണ്ണായി.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…