തിരുവല്ല: മാര്‍ത്തോമമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന നാളുകളിലേറെയും രോഗബാധിതനായി കിടപ്പിലായിരുന്നു മെത്രാപ്പൊലീത്ത. ഞായറാഴ്ച പുലര്‍ച്ചെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം നടന്നത്.2007 നാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ സഭാധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് കശീശാപട്ടം ലഭിച്ചു. തുടര്‍ന്നാണ് അദ്ദേഹം റമ്പാന്‍ സ്ഥാനത്ത് എത്തുന്നത്.
പിന്നീടാണ് അദ്ദേഹം ജോസഫ് മാര്‍ ഐറേനിയസ് എന്ന പുതിയ നാമകരണത്തില്‍ എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന് കൊല്ലം-കൊട്ടാരക്കര രൂപതയുടെ ചുമതല നിര്‍വ്വഹിക്കേണ്ടിവന്നു. 1931 ലാണ് കോഴഞ്ചേരി മാരമണ്‍ പാലക്കുന്നത്ത് ലൂക്കോച്ചന്‍-മറിയാമ്മ ദമ്പതിരമാരുടെ മകനായി ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ജനിക്കുന്നത്. യഥാര്‍ത്ഥ പേര് പി.ടി. ജോസഫ് എന്നായിരുന്നു. ഖബറടക്കം ഇന്ന് തിരുവല്ലയില്‍ നടക്കും. സഭാ ആസ്ഥാനത്തെ സെയിന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ പ്രത്യേക സെമിത്തേരിയില്‍ ഖബറടക്കം നടക്കും.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…