തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ടുമെന്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാലപ്പഴക്കം കൊണ്ട് കിടക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപേജ് പോളിസി പ്രകാരം പൊളിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. 2022 ഏപ്രിലോടുകൂടി പ്രാബല്ല്യത്തില്‍ വരുമെന്നാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കാണ് ഈ നടപടി.
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ഈ പുതിയ നടപടി. തിങ്കളാഴ്ചയാണ് ഈ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്. ഭാരതത്തിലെ വായുമലിനീകരണം തടയുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് സ്‌ക്രാപേജ് പോളിസി കേന്ദ്രം നടപ്പിലാക്കിയത്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്ര നിതിന്‍ ഗഡ്കരി ഒരു വര്‍ഷം മുന്‍പേ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഈ നിയമം വരുന്നതോടെ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ രംഗത്ത് വന്‍ കുതിച്ചു കയറ്റം സംഭവിക്കുമെന്നും റോഡു സുരക്ഷ, പ്രകൃതി മലിനീകരണം എന്നിവയ്ക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍. ഇതനുസരിച്ച് മോട്ടോര്‍ വാഹന നിയമ വ്യവസ്ഥ മാറ്റം വരുത്തുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
സംഗീതലോകത്തിന്റെ ഇതിഹാസം, സംഗീത മാന്ത്രികൻ ഇളയരാജയുടെ LIVE IN CONCERT 2026 ജൂൺ 26-ന് ഡബ്ലിനിൽ അരങ്ങേറും. ഇന്ത്യൻ ചലച്ചിത്ര…
ജീവനക്കാർക്ക് കൂടുതൽ തൊഴിൽസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പുതിയ റിട്ടയർമെന്റ് ഏജ് റൈറ്റ്സ് ജൂൺ 29 തിങ്കളാഴ്ച മുതൽ…
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടി ലീഡർ സ്ഥാനവും ഒഴിയുകയാണെന്ന് സ്റ്റാർമർ അറിയിച്ചു. പാർട്ടിക്കുള്ളിലെ ഭിന്നതയും…
ഡോണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA)യുടെ 16-ാമത് ഓണാഘോഷം ആഗസ്റ്റ് 29-ന് ലെറ്റർകെന്നി, ഡോണഗൽ: ഡോണഗലിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും…
ദമ്മാം: സൗദിയിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം 'ആംബിവലൻസ്' ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി…
ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ മഹാനായകൻ, സംഗീതജ്ഞൻ ഇളയരാജയുടെ സംഗീതജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായി ഡബ്ലിനിൽ MAESTRO…