Buzz News

യുവതിയുടെ വ്യാജനഗ്നചിത്രംപ്രചരിപ്പിച്ചു: ഡോക്ടറും നടനും അറസ്റ്റില്‍

തിരുവന്തപുരം: യുവതിയുടെ വ്യാജനഗ്ന ചിത്രം നിര്‍മ്മിക്കുകയും അതുപയോഗിച്ച് പ്രചരണം നടത്തുകയും തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ തിരുവനന്തപുരത്ത് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവരില്‍ ഒന്നാം പ്രതി ഒരു ഡോക്ടറാണ്. ഡോ. സുബു അദ്ദേഹത്തിന്റെ ബന്ധുകൂടിയായ യുവതിയുടെ വ്യാജ ചിത്രം സുഹൃത്തുക്കളുടെ സഹായത്തോടെയാണ്‌ ഈ കൃത്യം ചെയ്തത്. സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

തിരുവനന്തപുരം ഡെണ്ടല്‍ കോളേജിലെ ഡോക്ടര്‍ സുബു. അദ്ദേഹത്തിന്റെ ബന്ധുവായ യുവതിയുടെ ഫോട്ടോ മുഖം മാറ്റി നഗ്നചിത്രമാക്കി വിതരണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സീരിയല്‍ നടനായ ജസ്മിര്‍ ഖാന്‍ (36), മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്ന ശ്രീജിത്ത് (27) എന്നിവരെയും പോലീസ് കൂട്ടുപ്രതികളായി അറസ്റ്റു ചെയ്തു. പ്രതിയായ സുബു കൂട്ടുപ്രതിയായ ശ്രീജിത്തിന്റെ സഹായത്തോടെ മറ്റൊരു പേരില്‍ വ്യജ മൊബൈല്‍ സിംകാര്‍ഡ് എടുക്കുകയും അതിലൂടെ വര്‍ക്കലക്കാരിയും തന്റെ ബദ്ധുവും കൂടെയായ സ്ത്രീയുടെ ചിത്രം സുബു മോര്‍ഫ് ചെയ്ത് വിതരണം ചെയ്യുകയും സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.

ബന്ധുവായ യുവതി തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നിന്നുകൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രതിയെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. മൊബൈല്‍ ഷോപ്പ് ഉടമയായ ശ്രീജിത്തിന്റെ മൊബൈല്‍ ഷോപ്പില്‍ ഫോട്ടോകോപ്പി സംവിധാനവും ഉള്ള ശ്രീജിത്ത് സിം കാര്‍ഡ് ലഭിക്കുന്നതിന് വട്ടപ്പാറ സ്വദേശിയുടെ മറ്റൊരു വിലാസം സുബുവിന് നല്‍കിയതായി പോലീസ് കണ്ടെത്തി. ഈ വട്ടപ്പാറ സ്വദേശി നേരത്തെ ശ്രീജിത്തിന്റെ കടയില്‍ നിന്ന് തന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുത്തിരുന്നു. അപ്പോള്‍ ലഭിച്ച അധികം പേപ്പറര്‍ ഉപയോഗിച്ചാണ് വ്യാജ സിംകാര്‍ഡ് എടുത്തത്. ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രമാണ് സിം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടിയത്തില്‍ നിന്ന് യുവതിക്ക് കാമുകന്‍ ഉണ്ടെന്ന് ദന്തഡോക്ടര്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പരത്തി. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കാമുകനില്‍ നിന്നുള്ളതാണെന്ന് നടിച്ച് സുബു കത്തുകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വം ഉപദ്രവിക്കാനാണ് ഡോക്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്ന് തെളിഞ്ഞു.

നേരത്തെ മറ്റ് രണ്ട് പോലീസ് സ്റ്റേഷനുകളില്‍ യുവതി പരാതി നല്‍കിയിരുന്നുവെങ്കിലും വ്യാജ വിലാസം ഉപയോഗിച്ചാണ് സിം എടുത്തതെന്ന് കണ്ടെത്തിയതോടെ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ അവസാനിച്ചു. ഇതിനിടെ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീയുടെ സഹോദരിയാണ് മൂന്നാം തവണ പരാതി നല്‍കിയത്. ഈ സഹോദരിക്ക് വ്യാജ നമ്പരില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് പോലീസ് പുതിയ വഴിക്ക് അന്വേഷണം നടത്തുകയും പ്രതികള്‍ പിടിക്കപ്പെടുകയും ചെയ്തത്.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

21 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

22 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago