തിരുവനന്തപുരം: ശിക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും മനുഷ്യനാണ്. അവനും മാനുഷികമായ പരിഗണനകള്‍ ലഭിച്ചേ തീരൂ എന്ന വാക്യങ്ങളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ജയിലുകളിലെ ഏറ്റവും പുതിയ നിയമങ്ങള്‍ നടപ്പിലാവാന്‍ പോവുന്നത്. ജയിലുകളില്‍ മുഴുവന്‍ സമയവും രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെയും എഫ്.എം. റേഡിയോ കേള്‍പ്പിക്കണമെന്നാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ ഏറ്റവും പുതിയ നര്‍ദ്ദേശം. മാനസിക പിരിമുറുക്കങ്ങളില്‍ ചില തടവുപുള്ളികള്‍ മാനസിക വിഭ്രാന്തികള്‍ കാണിക്കുകയും ആത്മഹത്യ ചെയ്യാനുമുള്ള സാധ്യതകളെ മുന്‍ നിര്‍ത്തിയാണിത്.
ഒരു സമയ പരിധികഴിഞ്ഞാല്‍ മിക്ക ജയില്‍പുള്ളികളും മാനസികമായി വിഭ്രാന്തികള്‍ക്ക് അടിമപ്പെടാറുണ്ട്. സിനിമകളില്‍ കാണുന്ന ജയിലല്ല മിക്കപ്പോഴും യാഥാര്‍ത്ഥ്യത്തില്‍. ആയതിനാല്‍ ഇത്തരം ജയില്‍പുള്ളികളുടെ മാനസിക സംഘര്‍ഷങ്ങളെ അയവു വരുത്താനുതകുന്ന മാസികകള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം സന്നദ്ധ സംഘടകളുടെ സഹായത്തോടെ ജയിലുകളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും വ്യായാമങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും അര മണിക്കൂറെങ്കിലും വെയില്‍ കൊള്ളുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുമെന്നും നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ എപ്പോള്‍ വേണമെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളെ ഫോണ്‍ വിളിച്ച് സംസാരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി.
എന്നാല്‍ ഓരോ ജയില്‍പുള്ളിയുടെയും പ്രശ്‌നങ്ങളെ നേരിട്ട് മനസിലാക്കി അവരോട് സാധാരണ നിലയില്‍ ഇടപഴകാനും അവരുടെ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കാനും ഒരു പ്രിസണ്‍ ഓഫീസറെ നിയമിക്കും. സാമൂഹിക സന്നദ്ധ സംഘടനകളുടെ സഹായത്തില്‍ എല്ലാ ജയില്‍ പുള്ളികള്‍ക്കും കൗണ്‍സിലിംഗ് നടത്തുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
ചുരുക്കത്തില്‍ ഏറെ താമസിയാതെ ജയിലില്‍ ഒരു സുഖവാസമായേക്കാനുള്ള സാധ്യത വിദൂരമല്ല. മികച്ച ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ക്കൊപ്പം ഇത്തരം പുതിയ പരിഷ്‌കാരങ്ങളും ലഭ്യമാവുന്നതോടെ ജയിലില്‍ കിടക്കുക എന്നത് ഒരു വലിയൊരു പ്രശ്‌നമല്ലെന്ന് പലര്‍ക്കും തോന്നാമെന്നും അത് നിയമലംഘനത്തിനുള്ള സാധ്യത കൂട്ടുകയില്ലേ എന്നത് ഒരു വിഭാഗം നിരീക്ഷിക്കുന്നുണ്ട്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…