ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഇപ്പോഴും നിരവിധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ കുറച്ചു നാളുകളായി രജനീകാന്ത് ബി.ജെ.പിയിലേക്ക് പോവുന്നു എന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാര്‍ടി ഏകീകരണത്തിനായി ചെന്നൈയിലെത്തിയ അമിത് ഷാ രജനി കാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുവെന്ന വാര്‍ത്ത പരക്കുന്നത്. സര്‍ക്കാരിന്റെ ഒന്നു രണ്ടു പദ്ധതികളുടെ ഉദ്ഘാടനം സംബന്ധിച്ചും ബി.ജെ.പി നേതൃത്വ യോഗത്തില്‍ പങ്കെടുക്കാനുമായാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്.
അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് തങ്ങളുടെതായ ചില സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബി.ജെ.പി. ഏറെ താമസിയാതെ അണ്ണാ ഡി.എം.കെയുമായി കൈകോര്‍ത്തുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് ബി.ജെ.പി തമിഴ്‌നാട്ടില്‍ മെനയുന്നത്. പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പിക്ക്. അതേസമയം തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് പ്രത്യേകം സ്ഥാനമൊന്നുമില്ല. വെറും നാലു ശതമാനം സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് തമിഴ്‌നാട്ടിലുള്ളത്. പറയത്തക്ക രാഷ്ട്രീയ വേരുകളൊന്നും ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഇല്ലെന്നു പറയുകയാവും വാസ്തവം. ഈ സാഹചര്യത്തിലാണ് അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ രജനികാന്തിനെ സന്ദര്‍ശിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ കടുത്ത തന്ത്രമായിരുന്നു വെട്രിവേല്‍ യാത്ര. എന്നാല്‍ ഹിന്ദു വോട്ടുകളെ മറിക്കാനുള്ള ശ്രമമായി നടത്തുന്ന ഈ യാത്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി പാടെ നിഷേധിച്ചതോടെ അത് വൃഥാവിലായി. ഇത്തരം സാഹചര്യത്തില്‍ പാര്‍ടിയുടെ വളര്‍ച്ചയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായി. ഇതിന്റെ ഭാഗമായാണ് അമിത്ഷാ രജനികാന്തിനെ കാണുവാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ രജനി ഇതിന് സമ്മതിച്ചിട്ടില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇതിനകം തന്നെ നിരവധി പ്രമുഖരെ ബി.ജെ.പി സമീപിച്ചുകഴിഞ്ഞു എന്നും അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.
തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആരാധക സംഘടനാ നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നാണ് അവസാനമായി രജനി പൊതുജനങ്ങള്‍ക്കായി രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് നല്‍കിയ മറുപടി. എന്നാല്‍ ഈ സാഹചര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവേശനവും രാഷ്ട്രീയപാര്‍ടി പ്രഖ്യാപനവും ഇപ്പോഴൊന്നും സാധ്യമാവില്ലെന്ന നിലപാടിലാണ് രജനി. എന്നാല്‍ രജനിയുടെ രാഷ്ട്രീയപാര്‍ടി പ്രഖ്യാപനത്തിന് കാത്തിരിക്കുന്നത് ബി.ജെ.പിയാണ്. അതിന് അവര്‍ കൂടുതല്‍ താല്‍പര്യവും മുന്‍കൈയ്യും എടുക്കുന്നുമുണ്ട്. രജനി രാഷ്ട്രീയ പാര്‍ടിയുമായി വന്നാല്‍ തമിഴ്‌നാട്ടിലെ വോട്ടില്‍ വിള്ളല്‍ വീഴുകയും അതിനിടയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ ലാഭം ഉണ്ടാക്കാമെന്നുമാണ് ബി.ജെ.പിയുടെ തന്ത്രങ്ങള്‍ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…