പൂന: ഇന്ത്യയുടെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനിയായ സിറത്തിന്റെ പൂനയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ബില്‍ഡിംഗില്‍ വന്‍ തീപിടുത്തം ഉണ്ടായി. തൊഴിലാളികളായ 5 പേര്‍ തീപിടുത്തത്തില്‍ മരിച്ചു. ഇന്ത്യ ഞെട്ടലോടെയാണ് വാര്‍ത്ത സ്വീകരിച്ചത്. ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്രമോദി കനത്ത ദുഃഖം രേഖപ്പെടുത്തി.
വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലിരുന്ന ഭാഗങ്ങള്‍ക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. വാക്‌സിനേഷന്‍ നിര്‍മ്മാണത്തിന് അത് ബാധിക്കുകയുമില്ലെന്ന് സിറം പ്രഖ്യാപിച്ചു. മരിച്ച എല്ലാ കരാര്‍ തൊഴിലാളി കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം സിറം കമ്പനി പ്രഖ്യാപിച്ചു. നീണ്ട മൂന്നു മണിക്കൂറുകള്‍ എടുത്താണ് അഗ്നിശമന സേന തീയണച്ചത്. വൈദ്യുത തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏതാണ്ട് പത്ത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സമുച്ചയമാണ്. തീപിടുത്തം ഉണ്ടായ ഭാഗം നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗമാണ്. ഇത് വാക്‌സിനേഷന്‍ ഉണ്ടാക്കുന്ന സ്ഥലത്തു നിന്നും കുറെ മാറിയായതിനാല്‍ വാക്‌സിനേഷന്‍ നിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍ ഒന്നും തന്നെ നേരിട്ടിട്ടില്ല.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…