തിരുവനന്തപുരം : അതിക്രമങ്ങൾ അതിജീവിച്ച വനിതകൾക്കും കുട്ടികൾക്കും കേരള സർക്കാരിന്റെ സംസ്ഥാന വനിത ശിശു വകുപ്പിന് കീഴിലുള്ള ” ആശ്വാസ നിധി ” പദ്ധതിയിലൂടെ ഇരുപത്തി അയ്യായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഇത് ദുരന്തത്തെ അഭിമുഖീകരിച്ചവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഉള്ള സർക്കാരിന്റെ ധനസഹായമായി കരുതാം.
2018 ലാണ് ആശ്വാസ നിധി പദ്ധതി രൂപവത്കരിക്കുന്നതും പ്രാവർത്തികമാക്കുന്നതും . അന്ന് അപേക്ഷിച്ച് തൊണ്ണൂറ്റി അഞ്ച് പേർക്കും പ്രത്യേക പരിഗണന പ്രകാരം സഹായനിധി ലഭ്യമാക്കും. തുടർന്ന് അപേക്ഷിച്ച മുഴുവൻ പേർക്കും സഹായനിധി നൽകാനുള്ള പദ്ധതികൾ രൂപവത്കരിക്കപ്പെട്ടു എന്നാണ് ആണ് സർക്കാർ പറയുന്നത്.
ഇതുപ്രകാരം കോഴിക്കോട് 27 പേരും ആലപ്പുഴയിൽ 11 പേരും പത്തനംതിട്ടയിൽ 5 പേരും തിരുവനന്തപുരം ജില്ലയിൽ 11 പേരും പാലക്കാട് ജില്ലയിൽ 14 പേരും തൃശ്ശൂർ ജില്ലയിൽ 27 പേരും അർഹരാണ് . ഇവർക്ക് അധികം താമസിയാതെ സഹായ നിധിയിൽ നിന്നുള്ള തുക ലഭ്യമാകും.
ഗാർഹിക പീഡനം, അതിക്രൂരമായ അക്രമത്തിന് ഇരയായവർ , ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായവർ , ആസിഡ് ആക്രമണം നേരിടേണ്ടി വന്നവർ, ക്രൂരകൃത്യങ്ങൾ ഇലെ ഇരയായവർ എന്നിവർക്കാണ് ആണ് ഈ സഹായനിധിയിലൂടെ സർക്കാർ ധനസഹായം നൽകുന്നത്.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…