പൂന: ഇന്ത്യയുടെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനിയായ സിറത്തിന്റെ പൂനയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ബില്‍ഡിംഗില്‍ വന്‍ തീപിടുത്തം ഉണ്ടായി. തൊഴിലാളികളായ 5 പേര്‍ തീപിടുത്തത്തില്‍ മരിച്ചു. ഇന്ത്യ ഞെട്ടലോടെയാണ് വാര്‍ത്ത സ്വീകരിച്ചത്. ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്രമോദി കനത്ത ദുഃഖം രേഖപ്പെടുത്തി.
വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലിരുന്ന ഭാഗങ്ങള്‍ക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. വാക്‌സിനേഷന്‍ നിര്‍മ്മാണത്തിന് അത് ബാധിക്കുകയുമില്ലെന്ന് സിറം പ്രഖ്യാപിച്ചു. മരിച്ച എല്ലാ കരാര്‍ തൊഴിലാളി കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം സിറം കമ്പനി പ്രഖ്യാപിച്ചു. നീണ്ട മൂന്നു മണിക്കൂറുകള്‍ എടുത്താണ് അഗ്നിശമന സേന തീയണച്ചത്. വൈദ്യുത തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏതാണ്ട് പത്ത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സമുച്ചയമാണ്. തീപിടുത്തം ഉണ്ടായ ഭാഗം നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗമാണ്. ഇത് വാക്‌സിനേഷന്‍ ഉണ്ടാക്കുന്ന സ്ഥലത്തു നിന്നും കുറെ മാറിയായതിനാല്‍ വാക്‌സിനേഷന്‍ നിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍ ഒന്നും തന്നെ നേരിട്ടിട്ടില്ല.
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…