Buzz News

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ് : ഏഴുപേര്‍ മരിച്ചു

ഫിലിപ്പീന്‍സ്: നവംബര്‍ ഒന്നിന് ശക്തമായ ഒരു ചുഴലിക്കാറ്റ് കിഴക്കന്‍ ഫിലിപ്പൈന്‍സിലേക്ക് വീശിയടിച്ചു. ഏഴ് പേര്‍ കൊല്ലപ്പെടുകയും അഗ്‌നിപര്‍വ്വത ചെളികള്‍ വലീയ പാളികളായി കാറ്റില്‍ പാറി വരികയും അത് പരക്കേ താഴേക്ക് പതിക്കുകയും ചെയ്തതിനാല്‍ പലതും വീടുകള്‍ക്ക് മുകളിലാണ് ചെന്ന് പതിച്ചത്. ധാരാളം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെ 225 കിലോമീറ്റര്‍ വേഗതയിലും 280 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയടിച്ചു. മനില ഉള്‍പ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് പടിഞ്ഞാറോട്ട് കറങ്ങിയടിക്കുകയായിരുന്നു. ശക്തമായ മഴയില്‍ ഒലിച്ചിറങ്ങിയ പ്രവിശ്യകള്‍ ഒരാഴ്ച മുമ്പ് വീശിയടിച്ച ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ 22 പേര്‍ മരിച്ചിരുന്നു. ഈ നടുക്കം വിട്ടുമാറുന്നതിന് മുന്‍പായാണ് അടുത്ത ചുഴലിക്കാറ്റ് ഇന്ന് ആഞ്ഞടിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് മയോണ്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് മണ്ണിടിച്ചിലും പാറക്കല്ലുകളും കാറ്റിനോടൊപ്പം വീശിയടിച്ച് ഗ്രാമീണ മേഖലയില്‍ അച്ഛനും മകനും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ” ചുഴലിക്കാറ്റ് അടുത്തെത്തിയപ്പോള്‍ ഗ്രാമവാസികള്‍ മി്ക്കവരും സുരക്ഷിതരായി ഓടിപ്പോയി, പക്ഷേ അവര്‍ രണ്ടുപേരും രക്ഷപ്പെടാന്‍ താമസിച്ചിരുന്നു” ഗവര്‍ണര്‍ അല്‍ ഫ്രാന്‍സിസ് ബിച്ചാര പറഞ്ഞു.

ശക്തമായ കാറ്റിനൊപ്പം ചെളിയും കല്ലുകളും നിറഞ്ഞതിനാല്‍ പലര്‍ക്കും പലതും വ്യക്തമായി കാണുവാന്‍ പോലും സാധിച്ചിരുന്നില്ല. ഈ കാറ്റിന്റെ ശക്തിയില്‍ കുട്ടി 15 മീറ്ററോളം ദൂരെ തെറിച്ചുപോയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Residents wade in a flooded bridge over a swollen river due to heavy rains in Ilagan town, Isabela province north of Manila on October 31, 2020, ahead of Typhoon Goni’s landfall in the Philippines. (Photo by Villamor Visaya / AFP) (Photo by VILLAMOR VISAYA/AFP via Getty Images)

ചുഴലിക്കാറ്റിന്റെ വിനാശകരമായ ശക്തി വലിയ നാശനഷ്ടമുണ്ടാക്കാന്‍ കഴിവുള്ളതാണെന്ന് സര്‍ക്കാരിന്റെ ദുരന്ത-പ്രതികരണ ഏജന്‍സിയുടെ തലവനായ റിക്കാര്‍ഡോ ജലാദ് പറഞ്ഞു. ”ശരിക്കും ദുര്‍ബലരായ പ്രദേശങ്ങളില്‍ ധാരാളം ആളുകള്‍ ഉണ്ട്. അത്തരം ആളുകളുടെ സ്ഥിതി ഗുരുതരമാണ്” അദ്ദേഹം പറഞ്ഞു.

ഫിലിപ്പൈന്‍ കാലാവസ്ഥാ ഏജന്‍സി ഈ ആശങ്കകളെ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വിട്ടത്. ചുഴലിക്കാറ്റ് കരയില്‍ വീശിയടിച്ച് 12 മണിക്കൂറിനുള്ളില്‍ തന്നെ ആളുകള്‍ക്ക് ”ദുരന്തവും അക്രമാസക്തവുമായ കാറ്റും തീവ്രമായ മഴയും അനുഭവപ്പെടും” എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മണ്ണിടിച്ചില്‍, വന്‍തോതിലുള്ള വെള്ളപ്പൊക്കം, 5 മീറ്റര്‍ വരെ കൊടുങ്കാറ്റ് വീശല്‍, ശക്തമായ കാറ്റുകള്‍ എന്നിവ പ്രദേശവാസികള്‍ക്ക് പ്രത്യേകം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കൊടുങ്കാറ്റുകളിലേതുപോലെ, മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ ചിലര്‍ വിസമ്മതിച്ചു.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ പ്ലാനിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ; ഗാർഡൻ ക്യാബിൻ ഉൾപ്പെടെ വീടുകളിലെ നിർമാണങ്ങൾക്ക് കൂടുതൽ ഇളവുകൾ

അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…

8 hours ago

ഖജനാവിൽ ചോർച്ച; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…

9 hours ago

അയർലണ്ടിൽ e-സ്കൂട്ടർ നിയന്ത്രണം കടുപ്പിക്കുന്നു; വിൽപ്പന അവസാനിപ്പിച്ച് Decathlon

അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…

10 hours ago

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

1 day ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

1 day ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

2 days ago