കൊച്ചി: ദേശീയപാത ഉപരോധിച്ച് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കും 50 കണ്ടാൽ അറിയുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എറണാകുളം മരട് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ സ്ഥലത്തുണ്ടായിരുന്ന അറിയുന്ന 15 നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് ഒന്നാം പ്രതിയാണ്. വി.ജെ. പൗലോസിനെ രണ്ടാം പ്രതിയായും കൊടിക്കുന്നിൽ സുരേഷ് എംപിയെ മൂന്നാം പ്രതിയായുമാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കുപുറമേ വി.പി. സജീന്ദ്രൻ, ടോണി ചമ്മണി, ജോഷി പള്ളൻ, ദീപ്തി മേരി വർഗീസ്, എൻ. വേണുഗോപാൽ, മുഹമ്മദ് കുട്ടി മാസ്റ്റർ, ഡൊമിനിക് പ്രസന്റേഷൻ, വിഷ്ണു, ഷാജഹാൻ, മാണി വി. കുറുപ്പ് തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അന്യായമായി മാർഗ തടസം സൃഷ്ടിക്കുകയും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ എല്ലാം സ്റ്റേഷനിൽ വിളിച്ചു വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർഗതടസം സൃഷ്ടിച്ച കേസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് എന്ന് രാവിലെ കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു.
അതേസമയം, നടൻ ജോജു വർഗീസിന്റെ വാഹനം നശിപ്പിച്ച കേസിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിലെ പ്രതികൾ ആരെല്ലാമാണെന്നു വിഡിയോ പരിശോധിച്ച് കണ്ടെത്തുമെന്നാണ് അറിയിച്ചിരുന്നത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…