തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മൂന്ന് പ്രതികളെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, മൂവാറ്റുപുഴ സ്വദേശി ജലാൽ, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരായിരുന്നു സ്വർണ്ണം ഇടപാടുകാരിലേക്ക് എത്തിച്ചിരുന്നത്.
ഇവരിൽ നിന്നും കൂടുതൽ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും സൂചനയുണ്ട്. വളരെക്കാലമായി കസ്റ്റംസ് തിരച്ചിൽ നടത്തുന്ന ജലാൽ ഇന്നലെ കീഴടങ്ങിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ റമീസുമായും ഇയാൾക്ക് ബന്ധമുണ്ട്. ജലാൽ സ്വർണ്ണം കടത്താൻ ഉപയോഗിച്ചിരുന്ന കാർ ഇന്നലെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നുമാണ് കാർ പിടിച്ചെടുത്തത്. മുൻ സീറ്റിനടിയിൽ രഹസ്യ അറകൾ ഉണ്ടാക്കി അതിലായിരുന്നു സ്വർണ്ണക്കടത്ത് നടത്തിയിരുന്നത്. അറസ്റ്റിലായ മൂന്നുപേരും കേരളത്തിലെത്തുന്ന സ്വർണ്ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരാണ് എന്നാണ് റിപ്പോർട്ട്. മൂവരേയും ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…