ഹൈദരാബാദ്: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഒരു മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പതുകാരനായ പ്രദീപ് ആണ് ഭാര്യ സ്വാതി(35), മക്കളായ കല്യാൺ കൃഷ്ണ(6), ജയ കൃഷ്ണ(2)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അതേ വിഷം കഴിച്ച് പ്രദീപും കഴിച്ചു ജീവനൊടുക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിവരം.
ശനിയാഴ്ച മുതല്‍ പ്രദീപിനെയും കുടുംബത്തെയും പുറത്തേക്കു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാലു പേരെയും വീട്ടിനുള്ളില്‍ തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആര്‍ക്കും ഒരു ഭാരമാകാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് അച്ഛന് പ്രദീപ് എഴുതിയ കത്ത് കണ്ടെടുത്തതായും പറയപ്പെടുന്നു.
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…