ഹൈദരാബാദ്: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഒരു മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പതുകാരനായ പ്രദീപ് ആണ് ഭാര്യ സ്വാതി(35), മക്കളായ കല്യാൺ കൃഷ്ണ(6), ജയ കൃഷ്ണ(2)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അതേ വിഷം കഴിച്ച് പ്രദീപും കഴിച്ചു ജീവനൊടുക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിവരം.
ശനിയാഴ്ച മുതല്‍ പ്രദീപിനെയും കുടുംബത്തെയും പുറത്തേക്കു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാലു പേരെയും വീട്ടിനുള്ളില്‍ തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആര്‍ക്കും ഒരു ഭാരമാകാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് അച്ഛന് പ്രദീപ് എഴുതിയ കത്ത് കണ്ടെടുത്തതായും പറയപ്പെടുന്നു.
ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയുടെ…
വെർജീനിയ: വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ & ഗവൺമെന്റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ…
ലബക് (ടെക്സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള…
ജെറ്റ് ഇന്ധനത്തിന്റെ വില ഉയരുന്നതിന് പിന്നാലെ, ഒക്ടോബർ വരെ 20,000 ഹ്രസ്വ-ദൂര വിമാന സർവീസുകൾ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ലുഫ്താൻസ…
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയുടെ ഹ്രസ്വകാല, ഇടക്കാല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ നിരവധി നടപടികൾ ആരംഭിച്ചു.ഉപഭോക്താക്കളിലും…
ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. കോട്ടയം…