തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ ജെസിബി ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 7 പ്രതികൾ അറസ്റ്റിൽ. ജെ സി ബി ഉടമ സജു, ഡ്രൈവർ വിജിൻ, ടിപ്പർ ഉടമ ഉത്തമൻ, കൂട്ടാളികളായ ലിനു, മിഥുൻ, ലാൽകുമാർ, വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യ പ്രതികളിൽ ഒരാളായ ബൈജുവിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പോലീസ് അറിയിച്ചു. കേസിൽ കുടുതൽ പ്രതികൾ ഉണ്ടെന്ന് സംശയമുണ്ട്. ഇത് പരിശോധിച്ച് വരികയാണെന്നും റൂറൽ എസ് പി, ബി അശോകൻ പറഞ്ഞു.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായെന്ന പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകുമെന്നും എസ് പി പറഞ്ഞു. പ്രതികളെല്ലാവരും മണ്ണ് മാഫിയ സംഘത്തിൽപെട്ടവരാണ്. മണ്ണെടുപ്പ് തടഞ്ഞതും പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് നിന്നും അഞ്ചു ലോഡ് മണ്ണെടുത്തിരുന്നു ആറാം ലോഡ് എടുക്കുന്നതിനിടെയാണ് സംഗീത് എത്തി തർക്കം ആരംഭിക്കുന്നതും കൊലപാതകത്തിലേക്ക് നയിച്ചതും.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…