എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ശരിവച്ച് കോടതി. 48കാരനായ പ്രതി വിക്ടർ ഷെറലിന്റെ വധശിക്ഷയാണ് ബെലറസ് സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്. സംഭവസമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മ നതാലിയ കോൽബിന് 25 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകൾക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് 26 കാരിയായ നതാലിയക്ക് വിധിച്ചിരിക്കുന്നത്.
2018 ലായിരുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കുടുംബ സുഹൃത്തായ വിക്ടറുമൊത്ത് നതാലിയ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് ശേഷ് കറികത്തി ഉപയോഗിച്ച് നതാലിയയുടെ എട്ടുമാസം പ്രായമുള്ള മകളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമർദ്ദനത്തിനു ശേഷമായിരുന്നു കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞു.
സംഭവസമയത്ത് നതാലിയയുടെ ഭർത്താവ് മറ്റു രണ്ട് മക്കളും വീട്ടിലില്ലായിരുന്നു. അവർ പുറത്തു പോയ തിരിച്ചു വന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുഖ്യപ്രതിയായ വിക്ടറിന് കീഴ്ക്കോടതി വധശിക്ഷയാണ് വിധിച്ചത്. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയെങ്കിലും ക്രൂരകൃത്യം നടത്തിയ ആളുടെ ശിക്ഷ മേൽക്കോടതിയും ശരിവയ്ക്കുകയായിരുന്നു.
മുട്ടുകുത്തി നിർത്തി തലയ്ക്ക് പിന്നിൽ നിറയൊഴിച്ചാണ് ബലാറസിൽ വധശിക്ഷ നടപ്പാക്കുന്നത്.
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു…
ഇലക്ട്രിക് അയർലൻഡ് ജൂലൈ ആദ്യം മുതൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ള ഊർജ്ജ നിരക്കുകൾ വർദ്ധിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ESB ഗ്രൂപ്പിന്റെ അനുബന്ധ…