ലക്‌നൗ: 35 കാരനായ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം ഒരു അപകടം പോലെയാകാൻ വേണ്ടി വീട് കത്തിക്കാൻ പ്രതി മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചിരുന്നു.
ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരാണ് അറസ്റ്റിലായതെന്ന് ബൽറാംപൂർ പോലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹിന്ദി ഭാഷ ദിനപ്പത്രമായ ‘രാഷ്ട്രീയ സ്വരൂപി’ല്‍ ജോലി ചെയ്യുകയായിരുന്ന രാകേഷ് സിംഗ് ‘നിര്‍ബീകി’നെയും സുഹൃത്തായ പിന്റു സാഹുവിനെയും കല്‍വാരി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് നവംബര്‍ 27നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
സാഹു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ രാകേഷ് സിങ്ങിനെ ലഖ്‌നൗ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും രക്ഷിക്കാനായില്ല. കേശ്വാനന്ദിന്റെ അമ്മ ഗ്രാമത്തലവാനാണെന്നും അവർ ജോലി ചെയ്യുന്നൽ അഴിമതി നടത്തിയതായി രാകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു.
ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
യൂറോപ്യൻ യൂണിയനിൽ നിയമപരമായ താമസാവകാശമില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ തിരിച്ചയക്കുന്നതിനുള്ള പുതിയ നിയമനിർദേശത്തിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. കുടിയേറ്റ നിയന്ത്രണ…
അയർലണ്ടിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക്. ഗുരുതരമായ സാഹചര്യം ഉണ്ടായാൽ 2027-ൽ രാജ്യത്തെ പണപ്പെരുപ്പം…
ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
സംഗീതവും സംസ്കാരവും വിനോദവും താരസാന്നിധ്യവും ഒരേ വേദിയിൽ ഒന്നിക്കുന്ന കേരള ഹൗസ് കാർണിവൽ 2026ന് വമ്പൻ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തിന്റെ…
⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…