ലക്‌നൗ: 35 കാരനായ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം ഒരു അപകടം പോലെയാകാൻ വേണ്ടി വീട് കത്തിക്കാൻ പ്രതി മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചിരുന്നു.
ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരാണ് അറസ്റ്റിലായതെന്ന് ബൽറാംപൂർ പോലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹിന്ദി ഭാഷ ദിനപ്പത്രമായ ‘രാഷ്ട്രീയ സ്വരൂപി’ല്‍ ജോലി ചെയ്യുകയായിരുന്ന രാകേഷ് സിംഗ് ‘നിര്‍ബീകി’നെയും സുഹൃത്തായ പിന്റു സാഹുവിനെയും കല്‍വാരി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് നവംബര്‍ 27നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
സാഹു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ രാകേഷ് സിങ്ങിനെ ലഖ്‌നൗ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും രക്ഷിക്കാനായില്ല. കേശ്വാനന്ദിന്റെ അമ്മ ഗ്രാമത്തലവാനാണെന്നും അവർ ജോലി ചെയ്യുന്നൽ അഴിമതി നടത്തിയതായി രാകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു.